ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 90 കവിഞ്ഞതും ദിർഹമിനെതിരെ 24.50 കടന്നതും ഇന്ത്യൻ പ്രവാസികൾക്ക് അനുകൂലമായി. ഇതേ തുടർന്ന് യു എ ഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമയക്കലിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ കാണിക്കുന്നു.

കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ “ഘടനാപരമായി പ്രാധാന്യമുള്ളത്” എന്ന് വിശേഷിപ്പിക്കുന്ന നിലവാരം – വർഷങ്ങളായി പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും അനുകൂലമായ പണമടയ്ക്കൽ സാധ്യത തുറന്നു നൽകി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് ശതമാനം മൂല്യം ഇടിഞ്ഞ രൂപ, ഇപ്പോൾ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന അവസ്ഥയിലാണെന്ന് ഈ മേഖലയിലെ വിശകലന വിദഗ്ധർ പറയുന്നു. ഗൾഫിലെ ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പണമയക്കൽ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്ന അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രവാസികൾക്ക്, പ്രത്യേകിച്ച് യുഎഇയിൽ, കറൻസിയുടെ മൂല്യത്തിലുണ്ടായ ഇടിവ് പണമയയ്ക്കലിൽ അപ്രതീക്ഷിത നേട്ടമായി മാറി. ദിർഹമിന് 24.50 രൂപയ്ക്ക് മുകളിലായി രൂപയുടെ മൂല്യം ഇടിയുന്നതും – 25 രൂപയിലേക്ക് തുടർച്ചയായി ചാഞ്ചാടുന്നതും – പണമയയ്ക്കലിൽ കുതിച്ചുചാട്ടത്തിന് കാരണമായി. ദുബൈ, അബുദാബി എന്നിവിടങ്ങളിലെ എക്സ്ചേഞ്ച് ഹൗസുകൾ ഈ ആഴ്ച പണമയയ്ക്കൽ പ്രവർത്ത നങ്ങളിൽ 15-20 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, നിരവധി പേർ നിരക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.
പ്രവാസി ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം, രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയി ലേക്കുള്ള താഴ്ച അപ്രതീക്ഷിത നേട്ടമാണ് നൽകിയിരിക്കുന്നത്. 2026 വരെ ഇത് ആകർഷകമായി തുടരുമെന്ന് ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
