ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന എണ്ണ ശുദ്ധീകരണ ശാലയായ രാസ തനൂറ റിഫൈനറി ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ മന്ത്രാലയം പരാജയപ്പെടുത്തി. ബുധനാഴ്ചയായി രുന്നു സംഭവം. ദമ്മാമിനടുത്തുള്ള റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം വ്യോമ പ്രതിരോധ സേന സമയോചിതമായി തടയുകയായിരുന്നു.

ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം എക്സിലൂടെ (ട്വിറ്റർ) പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഊർജ്ജ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ഈ സംഭവം ബാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഒരൊറ്റ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയ തെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ ആഴ്ചയിൽ രണ്ടാം തവണയാണ് റാസ തനൂറ റിഫൈനറി ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഡ്രോൺ തകർക്കുന്നതിനിടയിൽ അതിന്റെ അവശിഷ്ടങ്ങൾ പതിച്ച് റിഫൈനറിയിൽ പരിമിതമായ രീതിയിൽ തീപിടുത്തവും നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു. എന്നാൽ ബുധനാഴ്ചയുണ്ടായ ആക്രമണം പൂർണ്ണമായും പ്രതിരോധിക്കാൻ സാധിച്ചുവെന്നത് ആശ്വാസകരമാണ്.
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം പുകയുന്നതിനിടെ സൗദിയിലെ എണ്ണ ആസ്തികൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം നീക്കങ്ങളെ അന്താരാഷ്ട്ര സമൂഹം അതീവ ഗൗരവത്തോടെയാണ് കാണു ന്നത്. ആഗോള എണ്ണ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
