ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്‌ഫോമിൽ (National Emergency Early Warning Platform) നിന്ന് അടിയന്തര സുരക്ഷാ സന്ദേശങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന മുൻകരുതൽ നിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി. പ്രകൃതിക്ഷോഭങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ.

ശാന്തത പാലിക്കുക: മുന്നറിയിപ്പ് സന്ദേശം ലഭിച്ചാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുകയും ഔദ്യോഗിക നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുകയും ചെയ്യുക.സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തുക: കെട്ടിടത്തിനുള്ളിലാണെങ്കിൽ ജനാലകളിൽ നിന്ന് അകലെയുള്ള ഉള്ളിലെ മുറികളിലേക്ക് ഉടൻ മാറണം. അപകടസാധ്യത ഒഴിയുന്നത് വരെ അവിടെത്തന്നെ തുടരുക. അനാവശ്യമായി കെട്ടിടത്തിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
അപകട മേഖലകളിൽ നിന്ന് അകലം: ഗ്ലാസ് പ്രതലങ്ങൾ, ബാൽക്കണികൾ, കെട്ടിടങ്ങളുടെ മേൽ ക്കൂരകൾ എന്നിവിടങ്ങളിൽ നിൽക്കരുത്. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക.
യാത്രക്കാർ ശ്രദ്ധിക്കാൻ: വാഹനമോടിക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങൾ, ഉയരമുള്ള കെട്ടി ടങ്ങൾ, പരസ്യ ബോർഡുകൾ എന്നിവയിൽ നിന്ന് മാറി റോഡിന്റെ വശത്തേക്ക് വാഹനം സുരക്ഷി തമായി ഒതുക്കി നിർത്തണം.

കൂട്ടംകൂടൽ ഒഴിവാക്കുക: അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ പകർത്തുന്ന തിനോ വേണ്ടി ഒത്തുചേരുന്നത് കർശനമായി ഒഴിവാക്കണം. ഇത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടു ത്താൻ കാരണമാകും.അടിയന്തര സഹായത്തിന്: എന്തെങ്കിലും അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ: 998
ഔദ്യോഗിക സ്രോതസ്സുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
