ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അങ്കാറ: തുർക്കി അതിർത്തിക്കുള്ളിൽ മിസൈൽ പതിച്ച സംഭവത്തിൽ ഇറാനു ശക്തമായ മുന്നറി യിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ. രാജ്യത്തിന്റെ പരമാധികാരത്തി ന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയ ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തുർക്കിയുടെ മണ്ണിൽ മിസൈൽ പതിച്ചത്. ഇത് മനഃപൂർവമാണോ അതോ സാങ്കേതിക പിഴവാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
തുർക്കിയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. അതിർത്തി ലംഘിക്കുന്ന ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകാൻ സൈന്യം സജ്ജമാണ്,” എന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.സംഭവത്തിൽ പ്രതിഷേധം അറിയിക്കാൻ അങ്കാറയിലെ ഇറാനിയൻ സ്ഥാനപതിയെ തുർക്കി വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇറാനും മറ്റ് പ്രാദേശിക ശക്തികളും തമ്മിലുള്ള സംഘർഷം അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.
മിസൈൽ പതിച്ചയിടത്ത് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. അതിർത്തിയിൽ തുർക്കി സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
