ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ: ഇറാനെതിരെ അതിരൂക്ഷമായ സൈനിക നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരാഴ്ചയ്ക്കുള്ളിൽ ഇറാന് ശക്തമായ തിരിച്ചടി നൽകു മെന്ന് സ്ഥിരീകരിച്ച ട്രംപ്, ഇറാനെ പൂർണ്ണമായി നശിപ്പിക്കുമെന്ന ഭീഷണിയും മുഴക്കി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അതീവ ഗുരുതരമായിരിക്കുകയാണ്.

ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാൻ അവിടുത്തെ ജനങ്ങൾ തന്നെ നീക്കം നടത്തു മെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. എന്നാൽ അത്തരമൊരു ജനകീയ വിപ്ലവം ഉടനടി സംഭവിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള ശക്തമായ ആക്രമണങ്ങളിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്താബാ ഖാംനെയി വ്യക്തമാക്കി. അമേരിക്കൻ നീക്കങ്ങൾക്ക് കടുത്ത ഭാഷയിൽ പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചിടുമെന്ന ഭീഷണിയാണ് ഇറാൻ പ്രധാനമായും ഉയർത്തുന്നത്. ഇത് ആഗോള വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും.
