ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഉണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ശനിയാഴ്ച പുലർച്ചെയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ശത്രുക്കൾ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടി വെച്ചിട്ടതായും ഇതിന്റെ ശബ്ദമാണ് കേട്ടതെന്നും അധികൃതർ സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ അതിർത്തികളിൽ അതീവ ജാഗ്രത തുടരുകയാണ്. മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടന ശബ്ദങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതി രോധ സംവിധാനങ്ങൾ സജ്ജമാണെന്നും സൈനിക വക്താവ് വ്യക്തമാക്കി
പൗരന്മാരും താമസക്കാരും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ഴെ വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളോ മിസൈൽ അവശിഷ്ടങ്ങളോ തൊടരുത്.ഔദ്യോഗിക വാർത്താ ഏജൻസികൾ (KUNA) നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക.സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരി പ്പിക്കുന്നത് നിയമവിരുദ്ധമാണ്.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചു.
