ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21,320 നിയമലംഘകരെ സുരക്ഷാ സേന പിടികൂടി. പിടിയിലായവരിൽ 8,104 പേരെ ഇതിനകം നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.
വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്.ശരിയായ താമസരേഖകൾ ഇല്ലാത്തവർ. തൊഴിൽ നിയമ ലംഘനം (Labour Laws): സ്പോൺ സറുടെ കീഴിലല്ലാതെ ജോലി ചെയ്യുകയോ അനധികൃതമായി തൊഴിലെടുക്കുകയോ ചെയ്തവർ. അതിർ ത്തി സുരക്ഷാ നിയമ ലംഘനം: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവർ.എന്നിവരാണ് പിടിയിലായത്
പിടിയിലായവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണ്. നിയമലംഘകർക്ക് താമസമോ ജോലിയോ യാത്രാസൗകര്യമോ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. നിലവിൽ 15,000-ത്തോളം പേർ നാടുകടത്തൽ നടപടികൾക്ക് മുന്നോടിയായി യാത്രാ രേഖകൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.
