ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ഗൾഫ് മേഖലയിൽ പുകയുന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കും നടുവിലേക്ക് വീണ്ടും ഒരു ഈദുൽ ഫിതർ കൂടി എത്തിയിരിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയിലൂടെ നേടിയെടുത്ത ആത്മനിയന്ത്രണവും ക്ഷമയും കൈമുതലാക്കി, സമാധാനത്തിന്റെ പുലരിക്കായി കാത്തിരിക്കുക യാണ് പ്രവാസലോകം. എന്നാൽ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും മേൽ പശ്ചിമേഷ്യയിലെ അശാന്തിയുടെ കരിനിഴൽ വീണുകിടക്കുന്നു.
നാടും വീടും വിട്ട് മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്ന ഓരോ പ്രവാസിക്കും പെരുന്നാൾ എന്നത് കൂട്ടായ്മയുടെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ്. എന്നാൽ ജി സി സിയിലും സമീപ രാജ്യങ്ങളിലും തുടരുന്ന മാനുഷിക പ്രതിസന്ധികൾ ഈ പെരുന്നാൾ കാലത്ത് ലോകമെമ്പാടുമുള്ള വിശ്വാസികളെപ്പോലെ തന്നെ ഗൾഫ് മലയാളികളെയും ഏറെ വേദനിപ്പിക്കുന്നുണ്ട്.യുദ്ധകൊടുതിയിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി നെട്ടോട്ടമോടുന്ന കുഞ്ഞുങ്ങളും അമ്മമാരും സഹോദരി സഹാദരന്മാരും അവരുടെ തകർന്നടിഞ്ഞ സ്വപ്നങ്ങളും പ്രതീക്ഷകളും ഓരോ പ്രവാസിയുടെയും ആഘോഷങ്ങളിൽ വലിയൊരു കുറവ് വരുത്തുന്നു. പലയിടങ്ങളിലും ആഘോഷങ്ങൾ പ്രാർത്ഥനക ളിലേക്കും ലാളിത്യത്തിലേക്കും വഴിമാറിയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ രാജ്യത്തെ സ്വദേശിയെന്നോ പ്രവാസിയെന്നോ വേർതിരിവില്ലാതെ സംരക്ഷിക്കുന്ന ഭരണാധികാരികൾ ജീവൻ നൽകി നമ്മെ സംരക്ഷിക്കുന്ന സൈനികർ എന്നും നമ്മുടെ അഭിമാനമാവുകയാണ്.
മേഖലയിലെ സംഘർഷങ്ങൾ കേവലം വൈകാരികം മാത്രമല്ല, അത് ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക സുരക്ഷിതത്വത്തെയും ബാധിക്കുന്നുണ്ട്. എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും ചരക്കുനീക്കത്തിലെ തടസ്സ ങ്ങളും പ്രവാസികളുടെ ജീവിതച്ചെലവിനെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ആഡംബരങ്ങൾ ഒഴിവാക്കി, കരുതലിന്റെയും പങ്കുവെക്കലിന്റെയും വഴിയെ പോകാനാണ് പ്രവാസി സമൂഹം തീരുമാനിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ പങ്കുചേരുന്നതാണ് യഥാർത്ഥ ഈദ് എന്ന തിരിച്ചറിവ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് പുതിയൊരു അർത്ഥം നൽകട്ടെ.
“വിശ്വാസി വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്, അത് പരസ്പരം താങ്ങു നൽകുന്നു” എന്ന പ്രവാചക വചനം മുറുകെ പിടിക്കേണ്ട കാലമാണിത്. യുദ്ധവും സംഘർഷങ്ങളും ലോകത്തിന് ഒന്നും നൽകു ന്നില്ലെന്ന സത്യം തിരിച്ചറിയുന്ന വേളയിൽ, ഈദുൽ ഫിതർ സമാധാനത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കമിടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതിർത്തികൾക്കും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും അപ്പുറം മാനവികത ജയിക്കുന്ന ഒരു ലോകത്തെ കുറിച്ച് നമുക്ക് സ്വപ്നം കാണാം.
ഈ സംഘർഷങ്ങൾ അവസാനിക്കുമെന്നും, ലോകത്തെവിടെയും ഭയമില്ലാതെ മനുഷ്യർക്ക് ജീവിക്കാനാകുമെന്നുമുള്ള ശുഭപ്രതീക്ഷയോടെ നമുക്ക് ഈ പെരുന്നാളിനെ വരവേൽക്കാം.എല്ലാ പ്രിയ സുഹുർത്തുക്കൾക്കും മലയാളമിത്രം ഓൺലൈൻ വായനകാർക്കും എൻറെ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.
