ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സൗദി വിദേശകാര്യ മന്ത്രി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാനും തമ്മിൽ നിർണ്ണായക ടെലിഫോൺ സംഭാഷണം നടത്തി.

സൗദി വിദേശകാര്യ മന്ത്രിയുടെ ഓഫീസാണ് യുഎൻ സെക്രട്ടറി ജനറലിൽ നിന്നുള്ള സന്ദേശം ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. ഈ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കു റിച്ചും അവ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.
പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഇരുവരും സംഭാഷണം നടത്തിയത് സമാധാനം പുനഃസ്ഥാപി ക്കുന്നതിനും മാനുഷിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനുമുള്ള നടപടികൾക്ക് മുൻഗണന നൽകാൻ ധാരണയായി. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഒത്തൊരുമിച്ച് നീങ്ങേണ്ടതിന്റെ അനിവാര്യത ഇരു നേതാക്കളും അടിവരയിട്ടു പറഞ്ഞു.
