Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരുനാളിന് പോയാൽ ഞാൻ മടങ്ങിവരില്ല´: അസ്മിയ വീട്ടിലേക്ക് തിരിച്ചത് കൂട്ടുകാരോട് പറഞ്ഞിട്ട്, മതം പഠിക്കേണ്ടെന്ന് വീട്ടിൽ പറഞ്ഞതോടെ വീട്ടുകാർ എതിർത്തു, എല്ലാം ശരിയാകും എന്ന് പറഞ്ഞ് വീണ്ടും മതപഠനശാലയിലേക്ക്, തിരിച്ചുകിട്ടിയത് മൃതദേഹം മാത്രം


ബീമാപള്ളി സ്വദേശിയായ അസ്മിയമോൾ (17) തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. പെൺകുട്ടിയുടെ മരണം സംബന്ധിച്ച് കൂടുതൽ പേരിൽ നിന്നും പൊലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. കോളേജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും അഞ്ച് ജീവനക്കാരിൽ നിന്നും പത്ത് വിദ്യാർത്ഥിനികളിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് മൊഴിയെടുത്തത്. വിദ്യാർത്ഥികളുടെ മൊഴി യിൽ നിന്ന് മതപഠനശാലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചനകൾ.

അറബിക് കോളേജിൽ ഇനി പഠിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു അസ്മിയ മോളുടേതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചെറിയ പെരുന്നാളിന് വീട്ടിലേയ്ക്ക് പുറപ്പെട്ടപ്പോൾ ഇനി ഇവിടേയ്ക്ക് മടങ്ങി വരില്ലെന്ന് അസ്മിയമോൾ പറഞ്ഞെന്ന് ചില സഹപാഠികൾ പൊലീസിനോടും വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തൽ അന്വേ ഷിക്കാനാണ് പൊലീസ് തീരുമാനം. അസ്മിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കിയ സാഹചര്യത്തിൽ പഴുതടച്ചുള്ള അന്വേഷ ണമാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് കോളേജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ അസ്‌മി യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മകളുടെ മരണത്തിന് ദുരൂഹത യുണ്ടെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൂങ്ങി മരണമെന്നുമാണ് പൊലീസ് പറയുന്നതെന്നും അതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണ മെന്നാണ് ബന്ധുക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

എസ്എസ്എൽസി പഠനം കഴിഞ്ഞ അസ്‌മിയയെ കഴിഞ്ഞ വർഷമാണ് പ്ളസ്‌വൺ വിദ്യാഭ്യാസത്തിനും മതപഠനത്തിനുമായി ബാലരാമപുരത്തെ സ്ഥാപനത്തിൽ ചേർക്കുന്നത്. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടിൽ വന്ന വിദ്യാർത്ഥി തുടർന്ന് സ്ഥാപനത്തിൽ പഠിക്കാൻ പോകുന്നില്ലെന്ന് വ്യക്തമാക്കി യിരുന്നു. അവിടെ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയക്കുകയായിരുന്നു എന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മകൾ കരഞ്ഞുകൊണ്ട് തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് മാതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

മകളുടെ ഫോൺ വന്നതിനു പിന്നാലെ മാതാവും മുത്തശ്ശിയും കുട്ടിയെ കാണാനായി ഓട്ടോറിക്ഷയിൽ സ്ഥപനത്തിലെത്തി.എന്നാൽ മണിക്കൂറുകളോളം മകളെ കാണാൻ അനുവദിക്കാതെ സ്ഥാപത്തിൽ നിറുത്തിയെന്ന് ഇവർ ആരോപിക്കുന്നു.തങ്ങളെത്തിയ സമയത്തുതന്നെ കാണാൻ അനുവദിച്ചിരുന്നെങ്കിൽ തങ്ങൾക്ക് മകളെ നഷ്ടപ്പെടില്ലായി രുന്നെന്നും മാതാവ് ചൂണ്ടിക്കാട്ടുന്നുണ്ട്.


Read Previous

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിർത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി; ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ

Read Next

ഫ്ലാറ്റുകൾ ഒന്നിലധികം പേർക്ക് വിറ്റു; തട്ടിയത് കോടികൾ, പതിനൊന്ന് വർഷത്തിന് ശേഷം പ്രതി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »