ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം കാട്ടാക്കട വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമശന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോന (22)യാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭർത്താവ് വിപിൻ്റെ വീട്ടിലാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വെെകുന്നേരം വരെ സന്തോഷവതിയായി കണ്ട സോന രാത്രിയോടെ മരണപ്പെട്ട സംഭവത്തിൽ വലിയ ദുരൂഹതുണ്ടെന്നു തന്നെയാണ് പെൺകുട്ടിയുടെ കുടുംബം കരുതുന്നതും. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ മാരണ കാരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

മരിച്ച സോനയുടെയും വിപിൻ്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചയെ ആകുന്നുള്ളൂ. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായിട്ടും മകൾക്ക് വിപിനെ ഇഷ്ടമാണെന്ന് അറിയിച്ചപ്പോൾ വിവാഹത്തിന് എതിരുനിന്നില്ലെന്നാണ് സോനയുടെ കുടുംബം പറയുന്നത്. കാട്ടാക്കടയിൽ ആധാരമെഴുത്ത് ഓഫീസിലായിരുന്നു സോന ജോലി ചെയ്തിരുന്നത്.വിവാഹത്തിനുശേഷം തിങ്കളാഴ്ചമുതൽ ജോലിക്ക് പോകുമെന്ന് പറഞ്ഞ് ശനിയാഴ്ച മകൾ വിളിച്ചിരുന്നു എന്ന് സോനയുടെ പിതാവ് ജെ.പ്രഭാകരൻ വ്യക്തമാക്കി. ഞായറാഴ്ച രാത്രിയും സോന വീട്ടിലേക്ക് വിളിച്ചിരുന്നു. തലവേദനയാണെന്നും ആഹാരമൊന്നും ഉണ്ടാക്കിയില്ലെന്നും പറഞ്ഞു. എന്നാൽ പുലർച്ചെ 1.30-ഓടെ സോന യ്ക്ക് സുഖമില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുന്നു എന്നും പറഞ്ഞ് വിപിൻ വിളിക്കുകയായിരുന്നു എന്നാണ് സോനയുടെ പിതാവ് പറയുന്നത്.
മകൾക്ക് വയ്യെന്ന് കേട്ടതോടെ പരിഭ്രാന്തിയിലായി. അടുത്ത ചില ബന്ധുക്കളുമായി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് സോന തുങ്ങിമരിച്ചുവെന്ന വാർത്ത അറിയുന്നതെന്നും പ്രഭാകരൻ വ്യക്തമാക്കി. രാത്രി 11 മണിയോടെ മകൾ മരിച്ചിട്ടും തങ്ങളെ വിപിൻ്റെ വീട്ടുകാർ വിവരം അറിയിക്കുന്നത് അർദ്ധരാത്രി 1.30-നാണെന്ന് പ്രഭാകരൻ പറയുന്നു. സോനയുടെ മരണത്തിൽ സംശയം വർദ്ധിക്കാൻ ഒരു കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ മരിച്ച സമയം പലതവണ വിപിനിൻ്റെ വീട്ടുകാർ മാറ്റിപ്പറഞ്ഞിരുന്നു. ചോദ്യങ്ങൾക്ക് ഒന്നിനും വ്യക്തമായ മറുപടി അവർ പറഞ്ഞില്ലെന്നും സോനയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
സോനയും വിപിനും ശനിയാഴ്ച വീട്ടിൽ വന്നിരുന്നു. തുടർന്ന് സന്തോഷത്തോടെയാണ് മടങ്ങിയതും. കഴിഞ്ഞ ദിവസം വിരുന്നിനു വീട്ടിൽവന്ന് മടങ്ങുമ്പോഴും സോന സന്തോഷവതിയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുള്ള തായി പറഞ്ഞിട്ടില്ലെന്നു എന്നാൽ മരണത്തിൽപ സംശയമുണ്ടെന്നും പ്രഛാകരൻ പറയുന്നു. അതുകൊണ്ടുതന്നെ മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നും പ്രഭാകരൻ പറഞ്ഞു.
സോന മരിക്കുന്ന സമയം വിപിൻ മുറിയിലുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ താൻ നല്ല ഉറക്കമായിരുന്നെന്നും രാത്രി 11 മണിക്ക് ഉറക്കമുണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കാണാൻ സാധിച്ചതെന്നുമാണ് വിപിൻ പറയുന്നത്. ഉറങ്ങിക്കിടക്കുന്ന തിനിടയിൽ മറ്റു ശബ്ദങ്ങളൊന്നും കേൾക്കാൻ ക്ളിഞ്ഞിരുന്നില്ലെന്നും വിപിൻ വ്യക്ത മാക്കുന്നുണ്ട്. വിരുന്ന് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സോന തലവേദനയെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു. ആഹാരം കഴിച്ചുകൊണ്ടു വന്നതുകൊണ്ട് പിന്നെ ഉണ്ടാക്കാൻ നിന്നില്ലെന്നും വിപിൻ പറഞ്ഞു. രാത്രി എഴുന്നേറ്റ് നോക്കുമ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞതെന്നാണ് വിപിൻ പറയുന്നത്.
