ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. നീതിയും അവകാശങ്ങളും ലഭിക്കുന്നതുവരെ പലസ്തീന്‍ ജനതയ്ക്ക് ഒപ്പമുണ്ടായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപി ച്ചതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസു മായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം പിന്തുണ ആവര്‍ത്തിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും അവലോകനം ചെയ്തു.
പലസ്തീന്‍ ജനതയുടെ മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കു ന്നതിനും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് കിരീടാവകാശി വ്യക്തമാക്കി
ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിലും പലസ്തീനിലും കൂട്ടക്കുരുതികള്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് മഹ്മൂദ് അബ്ബാസ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ കുമാരനെ ഫോണില്‍ ബന്ധപ്പെട്ടത്. മേഖലയില്‍ ശാന്തതയും സ്ഥിരതയും പുനഃസ്ഥാപി ക്കുന്നതിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കിരീടാവകാശി അറിയിച്ചു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുമായും മുഹമ്മദ് രാജകുമാരന്‍ ഫോണിലൂടെ സംസാരിച്ചതായി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങളെ രാജ്യം പിന്തുണയ്ക്കുന്നില്ലെന്നും സംഘര്‍ഷം അവസാനിപ്പിക്കണ മെന്നും സൗദി അറേബ്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്രായേലിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന സൗദി ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സംഘര്‍ഷം അവസാനിപ്പി ക്കണമെന്ന പ്രഖ്യാപിത നിലപാടിലാണ്.
അതേസമയം, ഇസ്രായേല്‍ വ്യോമസേന ഗാസ മുനമ്പില്‍ ഇപ്പോഴും ബോംബാക്രമണം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തു. തെക്കന്‍ ലെബനാനിലെ ഐത അല്‍ഷഅബ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇസ്രാ യേല്‍ പ്രദേശത്തേക്ക് കടന്നുകയറുന്ന തീവ്രവാദികളോടുള്ള പ്രതികരണമാണിതെന്നും അവകാശപ്പെട്ടു.
ഗാസയില്‍ ഇസ്രായേല്‍ വിഷം കലര്‍ന്ന വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗി ച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിരോധിത ബോംബുകള്‍ ഉപയോഗിച്ചതായി ഔദ്യോ ഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹമാസ് ആക്രമണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പലസ്തീനികളും ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
മേഖലയിലെ സംഘര്‍ഷം രൂക്ഷമായതോടെ മുഹമ്മദ് ബിന്‍ സല്‍മാന് പുറമേ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ വെടിനിര്‍ത്തല്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യ സിവിലിയന്‍ ആണവ പദ്ധതി വികസിപ്പിക്കുന്നതിനുള്ള കരാര്‍ സാധ്യമാക്കു ന്നതിന്റെ ഭാഗമായി യുഎസിന്റെ നേതൃത്വത്തില്‍ ഇസ്രായേലുമായി ബന്ധം സാധാര ണനിലയിലാക്കാന്‍ സമ്മതിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് അക്രമം പൊട്ടി പ്പുറപ്പെട്ടത്. പലസ്തീന്‍ പ്രശ്‌നം വളരെ പ്രധാനപ്പെട്ടതാണെന്നും ശാശ്വത പ്രശ്‌നപരിഹാരം വേണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ കരുതുന്നു.
