അലവന്‍സും ശമ്പള വര്‍ധനയും ആര്‍ക്ക്? വ്യക്തത വരുത്തി സൗദി മാനവ വിഭവശേഷി മന്ത്രാലയം


റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധനയും അലവന്‍സുകളും അനുവദിക്കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴില്‍ കരാര്‍ പ്രകാരമാണ് ഇതു രണ്ടും നിശ്ചയിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ മന്ത്രാലയം പ്രത്യേക മാനദണ്ഡ ങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ശമ്പളവും അലവന്‍സുകളും വ്യക്തമാക്കുന്നത് തൊഴില്‍ കരാറിന്റെയോ തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോയുടെയോ അടിസ്ഥാനത്തില്‍ രണ്ട് കക്ഷികളും തമ്മിലുള്ള കരാറിന് വിധേയമാണ്’-സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് സൗദിയില്‍ ചെയ്യുന്ന ഒരാള്‍ ഉന്നയിച്ച സംശയത്തിന് നല്‍കിയ മറുപടിയിലാണ് ഈ വിശദീകരണം.

ഒമ്പത് വര്‍ഷമായിട്ടും താന്‍ ജോലി ചെയ്യുന്ന കമ്പനി അലവന്‍സുകളോ ശമ്പളമോ വര്‍ധിപ്പിച്ചില്ലെന്ന് ചോദ്യകര്‍ത്താവ് അറിയിച്ചിരുന്നു. അലവന്‍സും ശമ്പള വര്‍ധനയും അനുവദിക്കേണ്ടത് എപ്പോഴാണെന്ന ചോദ്യത്തിനാണ് മന്ത്രാലയം മറുപടി നല്‍കിയത്. കമ്പനിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് സംശയം ചോദിച്ചത്.

രാജ്യത്തെ തൊഴില്‍ വിപണി ആകര്‍ഷകവും മത്സരക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സമീപകാലത്തായി തൊഴില്‍ നിയമങ്ങളിലും പ്രവാസി തൊഴിലാളി കളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സൗദി അറേബ്യ കാതലായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിവരികയാണ്. തൊഴില്‍ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും ഭാഗമായി വേതന സുരക്ഷാ നിയമം നടപ്പാക്കി. കര്‍ക്കശമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളില്‍ നിരവധി ഇളവുകള്‍ വരുത്തി. അവധിയില്‍ പോയി മടങ്ങിവരാത്ത പ്രവാസികള്‍ക്ക് ഏര്‍പ്പെടു ത്തിയിരുന്ന മൂന്നു വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കി. പഴയ തൊഴിലുടമയ്ക്ക് കീഴിലോ പുതിയ സ്‌പോണ്‍സറുടെ കീഴിലെ വീണ്ടും വിസയെടുത്ത് ഏതു സമയത്തും പ്രവേശിക്കാവുന്നതാണ്.

തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുമാണ് രേഖാമൂലമുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധ മാക്കിയത്. ഈ കരാര്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. വേതന സുരക്ഷാ നിയമപ്രകാരം ജീവനക്കാരുടെ ശമ്പളം അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഇതിന്റെ റിപോര്‍ട്ട് മൂന്ന് മാസത്തിലൊരിക്കല്‍ മന്ത്രാലയത്തിന് ഓണ്‍ലൈനായി സമര്‍പ്പിക്കുകയിം വേണം.


Read Previous

ദുബായ് മുനിസിപ്പാലിറ്റിയുടെ ‘റമദാന്‍ സൂഖ്’ ആരംഭിച്ചു; മാര്‍ച്ച് ഒമ്പതു വരെ പ്രവര്‍ത്തിക്കും

Read Next

സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,199 അനധികൃത താമസക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »