Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസിനെ ഭീകര സംഘടനയായി ന്യൂസിലൻഡ് പ്രഖ്യാപിച്ചു; ഫണ്ടുകൾ മരവിപ്പിച്ചു


വെല്ലിംഗ്ടൺ: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഹമാസി നാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഹമാസിന്റെ ആസ്തികൾ പൂർണ മായും ഇതോടെ മരവിപ്പിക്കും. ഹമാസിന് ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ സംഘടനകളോ സഹായം കൈമാറുന്നതും അധികൃതർ നിരോധിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾ അതിക്രൂരമായിരുന്നു വെന്നും അവയെ ശക്തമായി അപലപിച്ചിരുന്നുവെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലേയും സാധാരണക്കാർക്കുള്ള മാനുഷിക പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയ അദേഹം നിലവിലെ പ്രഖ്യാപനം പൂർണമായും ഹമാസ് എന്ന സംഘടനയെ മാത്രം എതിർത്തു കൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി.

പുതിയ നിയമനിര്‍മ്മാണത്തിന് കീഴില്‍ ഹമാസിനെയും അവരുടെ അനുകൂല സംഘടനകളെയും നിരോധിക്കുമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ നടന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാരായ ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിനെ സുരക്ഷിതമാക്കുന്ന തിനും രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതിനുമായാണ് നിരോധനം ലക്ഷ്യമിടുന്നത്. നിരോധനത്തിന്റെ ഭാഗമായി ഈ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ രാജ്യത്തു നിന്നു നാടുകടത്താനും പ്രവേശന വിലക്കുകള്‍ ഏര്‍പ്പെടുത്താനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഗാസയിലെ ദുരിതബാധിതരായ ജനങ്ങൾക്ക് സഹായം കൈമാറുന്നതിന് വിലക്കുകൾ ഇല്ലെന്നും, ഹമാസിനെതിരായ നീക്കം ഒരിക്കലും പലസ്തീനിലെ സാധാരണക്കാർക്ക് എതിരല്ലെന്നും അദ്ദേഹം പറയുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ 2010ൽ ന്യൂസിലൻഡ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.



Read Previous

ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം; ബിരിയാണി റസ്റ്റോറന്റിന് തീപിടിച്ച് 43 മരണം

Read Next

പിൻവലിച്ച രണ്ടായിരം രൂപ നോട്ടിൽ 97.62 ശതമാനം തിരിച്ചെത്തി; ബാക്കിയായത് 8,470 കോടിയുടെ നോട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »