ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബാഗ്ദാദ്: ഇറാഖിലെ താവളങ്ങൾക്ക് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന് (PMF) ഇറാഖ് ഭരണകൂടം അനുമതി നൽകിയതായി റിപ്പോർട്ട്. സായുധ സേനയിലെ 2.5 ലക്ഷത്തോളം വരുന്ന അർദ്ധസൈനിക വിഭാഗത്തോടാണ് യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും തയ്യാറെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആയുധ പ്രകോപനങ്ങൾക്ക് തത്തുല്യമായ രീതിയിൽ പ്രതികരിക്കാനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.ഇറാഖിന്റെ ഔദ്യോഗിക സൈനിക സംവിധാനത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയായ PMF (അൽ-ഹഷദ് അൽ-ഷാബി), പശ്ചിമേഷ്യയിൽ വലിയ സ്വാധീനമുള്ള സേനയാണ്.
മാസങ്ങളായി ഇറാഖ് മണ്ണിൽ യുഎസ് സേനയും പ്രാദേശിക സായുധ ഗ്രൂപ്പുകളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഇതോടെ ഒരു നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇറാഖ് സർക്കാരിന്റെ ഈ നീക്കം പശ്ചിമേഷ്യയിലെ നയതന്ത്ര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും. അമേരിക്കൻ സൈന്യത്തിന് ഇറാഖ് വിടേണ്ടി വരുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് ഈ നിർണ്ണായക നീക്കം. ഇത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
