ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: അമേരിക്കൻ കമ്പനികൾക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂ ഷണറി ഗാർഡ് കോർപ്സ് (IRGC). ഓരോ ഇറാൻ പൗരന്റെയും വധത്തിന് പകരമായി പ്രമുഖരായ 18 അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടുമെന്നാണ് IRGC വ്യക്തമാക്കുന്നത്. ആഗോള സാമ്പത്തിക-സാങ്കേതിക മേഖലകളിൽ വലിയ സ്വാധീനമുള്ള കമ്പനികളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ സിലിക്കൺ വാലിയിലെ പ്രമുഖർ മുതൽ സാമ്പത്തിക സേവന രംഗത്തെ ജെ.പി. മോർഗൻ വരെയുള്ളവർ ഇറാന്റെ പട്ടികയിലുണ്ട്. സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനികളും പ്രതിരോധ മേഖലയിലെ ബോയിംഗ് പോലുള്ള സ്ഥാപനങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ കമ്പനികൾ ക്കെതിരെയുള്ള ഭീഷണി ആഗോള വിപണിയിലും സൈബർ ലോകത്തും വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ വലിയ ബിസിനസ്സ് സാന്നിധ്യമുള്ള കമ്പനികൾ എന്ന നിലയിൽ, മിഡിൽ ഈസ്റ്റിലെ സുരക്ഷാ ക്രമീകരണങ്ങളും വരും ദിവസങ്ങളിൽ കർശനമാക്കിയേക്കും.
സൈബർ ആക്രമണങ്ങൾക്കോ മറ്റ് പ്രതികാര നടപടികൾക്കോ ഉള്ള സാധ്യതയാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. വിഷയത്തിൽ അമേരിക്കയോ ഈ കമ്പനികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
