ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: കലയും അച്ചടക്കവും ആത്മപ്രകാശവും ജീവിതചര്യയാക്കിയ ജിദ്ദയിലെ പ്രമുഖ നൃത്ത വിദ്യാലയ മായ കലാരത്‌ന, നൃത്തവേദികളിൽ നിന്ന് പ്രകൃതിയുടെ വർണ്ണക്കാഴ്ചകളിലേക്ക്. വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും മാനസിക ഉല്ലാസവും സൗഹൃദവും ലക്ഷ്യമിട്ട് യാൻബുവിൽ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ-ഉദ്യാന മേളയിലേക്ക് കലാരത്‌ന ടീം സംഘടിപ്പിച്ച യാത്രകൾ ശ്രദ്ധേയമായി.

ശ്രീത അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കലാരത്‌ന, കേവലം നൃത്തപഠനത്തി നപ്പുറം വിദ്യാർത്ഥികൾക്കിടയിൽ സാമൂഹികമായ ഒത്തൊരുമ വളർത്തുന്നതിനാണ് മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പുഷ്പോത്സ വത്തിലേക്ക് അഞ്ചു ബാച്ചുകളിലായാണ് കുടുംബയാത്രകൾ ക്രമീകരിച്ചത്.
നൃത്ത വിദ്യാലയത്തിലെ കുടുംബങ്ങൾക്കായി അഞ്ചു വിനോദയാത്രകൾ സംഘടിപ്പിച്ചു; സൗഹൃദവും പ്രകൃതിഭംഗിയും നുകർന്ന് വിദ്യാർത്ഥികൾ.
ലക്ഷക്കണക്കിന് പൂക്കൾ വിരിച്ച യാൻബുവിന്റെ മണ്ണിൽ പാട്ടും കളികളും ചിരിയുമായി കലാരത്‌ന അംഗങ്ങൾ ഒത്തുചേർന്നു. നൃത്തകലയിലെ ചിട്ടയായ പരിശീലനത്തിന് ഇടവേള നൽകി പ്രകൃതിയോട് സംവദിക്കാനും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ഈ യാത്രകൾ സഹായിച്ചു.

യാത്രയുടെ വിജയത്തിനായി ശ്രീത അനിൽകുമാറിനൊപ്പം റാഫി, ജൂബി, മുനീർ, ഷമീർ ബാബു, സൈദലവി, മറിയം എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. കൃത്യമായ പ്ലാനിംഗും സമയനിഷ്ഠയും പാലിച്ചുകൊണ്ട് സുരക്ഷിതമായ ഒരു യാത്ര ഒരുക്കിയ സംഘാടകർക്ക് പങ്കെടുത്തവർ നന്ദി അറിയിച്ചു. സാംസ്കാരിക വിനിമയവും വിനോദവും ഒരുപോലെ കോർത്തിണക്കിയ ഈ യാത്രകൾ കലാരത്‌നയുടെ ചരിത്രത്തിലെ മനോഹരമായ ഒരേടായി മാറി.
