ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബൈ: ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ ‘സലാം എയർ’ ദുബൈയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് തുടങ്ങുന്നു. ഒക്ടോബർ ഒന്നു മുതലാണ് ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട് സർവിസിന് തുടക്കമാവുക.ദുബൈയിൽനിന്ന് ആഴ്ചയിൽ എല്ലാദിവസവും സർവിസ് ഉണ്ടാകും.
ദുബൈയിൽ നിന്നുള്ള കോഴിക്കോട് വിമാനങ്ങൾ രാത്രി 7.55ന് പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിനുശേഷം പുലർച്ച 3.20ന് കരിപ്പൂരിൽ ഇറങ്ങും. 390 ദിർഹമാണ് നിലവിൽ ഓൺലൈനിൽ കാണിക്കുന്ന നിരക്ക്. കോഴിക്കോടിന് പുറമെ ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലേക്കും സലാം എയർ ഒക്ടോബറിൽ സർവീസ് ആരംഭിക്കുന്നുണ്ട്. നേരത്തേ ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്ക് സലാം എയർ സർവിസ് പ്രഖ്യാപിച്ചിരുന്നു. ഫുജൈറയിൽനിന്ന് ആഴ്ചയിൽ രണ്ടു ദിവസമാണ് കോഴിക്കോട്ടേക്ക് വിമാനമുണ്ടാകുക.
ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഫുജൈറയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്കുള്ള സർവിസ്. ഈ ദിവസങ്ങളിൽ രാവിലെ 10.20നും രാത്രി 7.50നും ഫുജൈറയിൽനിന്ന് വിമാനം പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിനുശേഷം പുലർച്ച 3.20ന് വിമാനം കരിപ്പൂരിലിറങ്ങും. 361 ദിർഹമാണ് നിലവിൽ ഓൺലൈനിൽ ഫുജൈറ-കോഴിക്കോട് സർവിസിന് നിരക്ക്. കോഴിക്കോടുനിന്ന് പുലർച്ച 4.20ന് വിമാനം തിരിച്ചുപറക്കും.
മസ്കത്തിലെ ട്രാൻസിറ്റിനുശേഷം രാവിലെ 9.50നും രാത്രി 7.20നും ഫുജൈറയിൽ തിരിച്ചെത്താൻ വിമാനമുണ്ടാകും. മസ്കത്ത് വഴിയുള്ള യാത്രക്ക് സമയം അൽപം കൂടുമെങ്കിലും താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കും ഉയർന്ന ബാഗേജ് സൗകര്യവുമാണ് സലാം എയറിന്റെ പ്രത്യേകത. മറ്റു കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ സലാം എയർ സർവിസ് ആരംഭിക്കുന്നത് മലയാളികളായ പ്രവാസികൾക്ക് ഏറെ സഹായകമാവുമെന്നാണ് വിലയിരുത്തൽ.
ഫുജൈറയിൽനിന്ന് സർവിസ് പ്രഖ്യാപിച്ച ഉടനെ ദുബൈയിൽനിന്നും സർവിസ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. യു.എ.ഇയിൽ കൂടുതൽ മലയാളികൾ ആശ്രയിക്കുന്ന വിമാനത്താവളമെന്ന നിലയിലാണ് ഫുജൈറക്ക് പിന്നാലെ ദുബൈയിലേക്കും സർവിസ് വ്യാപിപ്പിക്കാൻ സലാം എയർ തീരുമാനിച്ചിരിക്കുന്നത്.
