
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും കോടികൾ തട്ടി എന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കു ന്നത്.ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ സിനിമ നിര്‍മാണത്തിനായി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലീസിന് പരാതി ലഭിച്ചിരുന്നു. പൊലീസ് കേസെടുത്തപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിലെത്തിയാണ് ശ്രീകുമാറിനെ പൊലീസ് പിടികൂടിയത്.
നിലവില്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകമാര്‍ മേനോന്‍ ഉള്ളത്. പൊലീസ് ചോദ്യം ചെയ്യുകയാണ്. പരാതിയില്‍ ഒരു ഉയര്‍ന്ന തുക ശ്രീകുമാര്‍ തട്ടിപ്പ് നടത്തിയെന്നാണ് പറയുന്നത്. അതിനാല്‍ സംഭവത്തിന്റെ രേഖകള്‍ പരിശോധിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഹരികൃഷ്ണനാണ്. ആന്റണി പെരുമ്പാവൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്തിരുന്നു.