അയാളെ പുറത്തു വിടരുത്, പരോള്‍ കിട്ടരുത്, പേടിച്ചാണ് കഴിയുന്നത്’; വിധി കേട്ടിട്ടും കൂസലില്ലാതെ ചെന്താമര


പാലക്കാട്: പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. അയാള്‍ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസില്‍ അയാള്‍ക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതി യോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അതുല്യയും അഖിലയും പറഞ്ഞു. കോടതിയില്‍ പോലും അയാള്‍ ഞങ്ങളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഭയമായിരുന്നു.

സജിതയുടെ മക്കള്‍ക്ക് അമ്മയും അച്ഛനുമാണ് ഇല്ലാതായതെന്നും അവര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്ക ണമെന്നും സജിതയുടെ സഹോദരി പറഞ്ഞു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ കാര്യങ്ങളൊന്നും മുന്നോട്ടു പോയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയില്‍ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ ഐപിഎസും പറഞ്ഞു.

ചെന്താമരയും ഭാര്യയും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനു പിന്നില്‍ സജിതയാണെന്ന് ആരോപിച്ചായിരുന്നു ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. വീടിന് എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ല്‍ സജിതയെ കൊലപ്പെടുത്തിയത്.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് 2025ല്‍ സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, ഭര്‍തൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതി വരാന്തയില്‍ ഇരുന്നത്.


Read Previous

പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

Read Next

ശബരിമല അന്വേഷണത്തില്‍ സിബിഐയെയും വിശ്വാസമില്ല’; വൈകിയത് ഗുരുവായൂര്‍ പോയതിനാലെന്ന് കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »