ഈജിപ്തുമായുള്ള ഗാസയുടെ അതിർത്തി പിടിച്ചെടുത്ത് ഇസ്രായേൽ: യുദ്ധം 7 മാസം കൂടി നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പ്


ഗാസ-ഈജിപ്ത് അതിർത്തിയിലെ ഒരു ബഫർ സോൺ പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം. ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ജനങ്ങളില്‍ പകുതിയും അഭയം പ്രാപിച്ചത് തെക്കന്‍ ഗാസ നഗരത്തിലാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടും ഇസ്രായേല്‍ സൈന്യം റാഫയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്.

ഗാസ-ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുന്നതിന് മുമ്പ്, ഇസ്രായേല്‍ സ്ട്രിപ്പിന്റെ ഏക കര അതിര്‍ത്തി നേരിട്ട് നിയന്ത്രിച്ചിരുന്നിരുന്നില്ല. ഫിലാഡല്‍ഫി കോറിഡോര്‍ വഴിയാണ് ഹമാസ് ഗസ്സയിലേക്ക് ആയുധങ്ങള്‍ കടത്താറുണ്ടായിരുന്നതെന്ന് ഹഗാരി പറഞ്ഞു.

ചൊവ്വാഴ്ച റാഫയുടെ മധ്യഭാഗത്തേക്ക് ഇസ്രയേൽ യുദ്ധടാങ്കുകൾ പ്രവേശിച്ചിരുന്നു. ഒരുമാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റാഫയിലെ അൽ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറൻ റാഫയിലെ സുറുബ് കുന്നിലും ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചു.

കിഴക്കൻ റാഫ, ന​ഗരത്തിന്റെ മധ്യഭാ​ഗങ്ങൾ, ​ഗാസ-ഈജിപ്റ്റ് അതിർത്തി എന്നിവിട ങ്ങളിൽ ടാങ്കുകൾ സർവ്വസജ്ജമാണ്. സുറുബിൽ ഹമാസുകാരും ഇസ്രയേൽസൈ ന്യവും തമ്മിൽ ശക്തമായ വെടിവെപ്പും ഏറ്റുമുട്ടലും നടക്കുകയാണ്. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 36,096 ആയി.


Read Previous

ഇന്റേൺഷിപ്പിനായി ഒരു മാസം മുൻപ് ബം​ഗളൂരുവിൽ എത്തി: മലയാളി വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Read Next

എല്ലാ കണ്ണുകളും റഫയിലേക്ക്: ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമാക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി ക്യാമ്പയിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »