പാചകവാതക വിലവർദ്ധന സാധാരണക്കാരുടെ അടുക്കള അടച്ചുപൂട്ടി:എം എം ഹസ്സൻ


തിരുവനന്തപുരം : ഇന്ധന വിലവർധനവിലൂടെ സാധാരണക്കാരെ കൊളളയടിക്കുന്ന കേന്ദ്രസർക്കാ ർ പാചകവാതകത്തിന്റെ വില വർധിപ്പിച്ച് പാവപ്പെട്ടവന്റെ അടുക്കള അടച്ചുപൂട്ടുകയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.

ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂടിയത്.കഴിഞ്ഞ ആറുമാസത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വർധി പ്പിച്ചത്.

ജനജീവിതം ദുരിതപൂർണമാക്കുന്ന ഈ പകൽക്കൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ ആളിക്കത്തുന്ന ജനരോഷത്തിൽ മോദിസർക്കാർ വെന്തുവെണ്ണീറായി പോകുമെന്നും എംഎം ഹസ്സൻ മുന്നറിയി പ്പുനൽകി.

ഇന്ധന വിലവർദ്ധനവ് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണം ആകുമ്പോൾ സാധാരണക്കാ രന്റെ അടുക്കളയിൽ വല്ലപ്പോഴുമാണ് തീ പുകയുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് തൊഴിലും വരു മാനവും നഷ്ടപ്പെട്ട് കഞ്ഞികുടി മുട്ടിയ ദുരിത കാലത്ത് ആശ്വാസ പാക്കേജ് നൽകി ജന ജീവിതത്തിന് താങ്ങും തണലും ആകേണ്ട കേന്ദ്രസർക്കാരാണ് നികുതി കൊള്ളയിലൂടെ ഈ പിടിച്ചുപറി നടത്തു ന്നത്.

വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധനവ് ഹോട്ടൽ ഭക്ഷണങ്ങളുടെ വിലവർധനവിന് വഴിവ യ്ക്കും. ഇത് സാധാരണക്കാരുടെ വയറ്റത്ത് അടിക്കുന്നതാണ്.ഗാർഹിക പാചക വാതകത്തിന് സബ്സിഡി നൽകുമെന്ന തീരുമാനം കേന്ദ്രസർക്കാർ നിർത്തലാക്കി.ഉപഭോക്താക്കളുടെ ബാങ്ക് അ ക്കൗണ്ടിൽ സബ്സിഡി തുക ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആറുമാസമായി അത് ലഭ്യ മല്ല. സബ്സിഡിയുടെ പേരിൽ പ്രധാനമന്ത്രി ജനങ്ങളെ തന്ത്രപരമായി കബളിപ്പിക്കുകയായിരുന്നു. സബ്സിഡി നിർത്തലാക്കിയതിനുശേഷം 7 തവണയാണ് പാചകവാതക വില കൂട്ടിയതെന്നും ഹസ്സൻ പറഞ്ഞു.


Read Previous

രേഷ്മക്കുണ്ടായിരുന്നത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; കാമുകനെ തിരിച്ചറിഞ്ഞതായി സൂചന

Read Next

‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular