സൗദിയില്‍ ജിമ്മുകളിൽ മിന്നൽ പരിശോധന: അനധികൃത മരുന്നുകൾ വിറ്റ വിദേശി പരിശീലകർ പിടിയിൽ


റിയാദ്: സ്പോർട്സ് ഹാളുകളിലും ഫിറ്റ്നസ് സെന്ററുകളിലും ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ അറേബ്യൻ പൗരന്മാരായ പരിശീലകർ പിടിയിലായി. ശരീരഭാരം കുറയ്ക്കാനു ള്ള മരുന്നുകളും ഹോർമോണുകളും നിയമവിരുദ്ധമായി വിറ്റതിനാണ് നടപടി.പരിശോധനയില്‍ സുരക്ഷിതമല്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ പെപ്റ്റൈഡ് വസ്തുക്കൾ, ഹോർമോൺ മരുന്നുകൾ, ഭാരം കുറയ്ക്കാനുള്ള ഗുളികകൾ എന്നിവ ഇവർ വിതരണം ചെയ്തതായി കണ്ടെത്തി.

രാജ്യത്തെ നിലവിലുള്ള നിയമങ്ങളുടെയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.ലൈസൻസില്ലാത്ത ഉൽപ്പന്നങ്ങൾ: ഔദ്യോഗികമായി അംഗീകരിക്കാത്തതും ലൈസൻസില്ലാത്തതുമായ മരുന്നുകൾ കായിക പ്രേമികൾ ക്കിടയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫിറ്റ്നസ് സെന്ററുകളിൽ പോകുന്നവർ അംഗീകൃതമല്ലാത്ത മരുന്നുകൾ ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.


Read Previous

സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

Read Next

സൗദിയിൽ ഏപ്രിലിൽ കനത്ത മഴയ്ക്ക് സാധ്യത; വർഷത്തിലെ ഏറ്റവും ഉയർന്ന മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »