ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കരുണാകരന്‍ ഒമാനിലെ തന്റെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. അന്ന് മുതല്‍ എല്ലാ മാസവും മുടങ്ങാതെ തന്റെ അക്കൗണ്ടില്‍ ശമ്പളം എത്താറുണ്ടെന്നാണ് കരുണാകരന്‍ പറയുന്നത്. ഒമാനിലെ തൊഴിലുടമയായ ഡോക്ടര്‍ സാലിം അബ്ദുള്ള അല്‍ ഹറമിയാണ് ഈ പതിവ് തുടരുന്നത്.
കണ്ണൂർ : കണ്ണൂർ പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നത്. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
പ്രതി കുടക് സ്വദേശി പിഎ സലീം തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ശാസ്ത്രീയ മായി തെളിയുക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധനയ്ക്ക വിധേയമാക്കുന്നത്. നടപടികളുടെ ഭാഗമായി സലീമിൻ്റെ രക്തവും മുടിയും ശേഖരിക്കാൻ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കായി നാളെ തന്നെ
മയ്യിൽ ( കണ്ണൂര്‍): കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ പോലീസ് കേസെടുത്തു. ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്. ഭാര്യ സി.പി. റംസീനയും മകളും താമസിക്കുന്ന അസ്മ മൻസിലിൽ എന്ന വീട്ടിലേക്കാണ് ഇയാൾ കാർ ഇടിച്ച് കയറ്റിയത്.
പാനൂർ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ ആയിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്ന് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. എന്നാൽ, മരിച്ച ഇരുവർക്കും തൊട്ടടുത്ത വർഷം രക്തസാക്ഷി പരിവേഷം നൽകി. കണ്ണൂർ: ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമിച്ച് സിപിഎം. പാനൂരിലെ
കണ്ണൂർ: വാട്ടർതീം പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിന് അറസ്റ്റിലായ കേന്ദ്രസർവകലാശാല അധ്യാപകൻ പഴയങ്ങാടി എരിപുരത്തെ ഡോ. ബി ഇഫ്തികർ അഹമ്മദിനെതിരേ മുൻപും പരാതികൾ. മാസങ്ങൾ മുൻപ് വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് ബേക്കൽ പോലീസ് ഇഫ്തികറിനെതിരേ കേസെടുത്തിരുന്നു. സംഭവത്തെത്തുടർന്ന് സസ്പെൻഷനിലായ ഇയാളെ അടുത്തിടെയാണ് തിരിച്ചെടുത്തത്. വാട്ടർതീം പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിന് ഇഫ്തികർ
കണ്ണൂര്‍: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെൻഷൻ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷൻ ആധാറുമായും പെൻഷൻ സോഫ്റ്റ്‍വെയറുമായും ബന്ധിപ്പിച്ചാൽ പ്രശ്ന പരിഹാരമാകുമെന്നാണ് വാദം. പെൻഷൻ ഗുണഭോക്താവ് മരിച്ചാൽ പിന്നീട് തുക നൽകാറില്ല. സാമൂഹിക സുരക്ഷാ
കണ്ണൂർ: ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിങ്ങിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്. പോലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ
കണ്ണൂര്‍: പ്രവാസികളെ ദുരിതത്തിലാഴ്ത്തി വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് നിലപാടിനെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു എഴുപതോളം സർവീസുകളാണ് കൂട്ടത്തോടെ റദ്ധാക്കപ്പെട്ടത് , ഒട്ടനവധി പ്രവാസിക ളുടെ വിസ കാലാവധിയെക്കൂടി ഇത് ബാധിച്ചിരിക്കയാണ് കരിപ്പൂർ വിമാനത്താവ ളത്തിൽ രാവിലെ
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമികവിവരങ്ങള്‍ പുറത്ത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന വിവരങ്ങളാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അനിലയുടെ മുഖത്തും ശരീരത്തിലും പരിക്കുകളുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് യുവതിക്ക് മര്‍ദനമേറ്റതിന്റെ