ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും ഇറാനിയൻ ഭീഷണികളും നേരിടാൻ സംയുക്ത നീക്കങ്ങളുമായി ഗൾഫ് സഹകരണ കൗൺസിലും (GCC) അമേരിക്കയും. വാഷിംഗ്ട ണിൽ നടന്ന ഗൾഫ്-അമേരിക്കൻ യോഗത്തിൽ മേഖലയുടെ സുരക്ഷാ ഏകോപനം ശക്തിപ്പെടുത്താൻ ഇരുപക്ഷവും ധാരണയിലെത്തി. അമേരിക്കയിലെ സൗദി അംബാസഡർ പ്രിൻസസ് റീമ ബിൻ്റ് ബന്ദർ യോഗത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഇടപെടലുകളെ പ്രതിരോധിക്കുന്നതി നായുള്ള സുരക്ഷാപരമായ മുന്നേറ്റങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്: മാറുന്ന സാഹചര്യങ്ങളിൽ പ്രതിരോധ രംഗത്ത് ഇരുപക്ഷവും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കും. അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ വ്യോമ-നാവിക പാതകളുടെ സംരക്ഷണം ഉറപ്പാക്കും. കപ്പൽ ഗതാഗതത്തിനും വിമാനങ്ങൾക്കും തടസ്സമില്ലാത്ത സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ആഗോള സാമ്പത്തിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ എന്നത് വിഭജിക്കാനാവാത്ത ഒന്നാണെന്നും, ഏത് രാജ്യത്തിന് നേരെയുണ്ടാ കുന്ന ഭീഷണിയും കൗൺസിൽ ഉടമ്പടി പ്രകാരം ഗൗരവകരമായി കാണുമെന്നും പ്രിൻസസ് റീമ ബിൻ്റ് ബന്ദർ അടക്കമുള്ള പ്രതിനിധികൾ വ്യക്തമാക്കി. മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും യോഗം അടിവരയിട്ടു.
