ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്ന സാഹചര്യ ത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തലസ്ഥാന നഗരിയായ റിയാദിലും കിഴക്കൻ പ്രവിശ്യയിലും കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിച്ചേക്കാം. മക്ക, ബഹ, അസീർ, ജസൻ, നജ്റാൻ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാ കുന്ന വെള്ളപ്പൊക്കത്തിന് (Flash floods) സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം
തബൂക്ക്, ജോവ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. എന്നാൽ ഈ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ പ്രത്യേകം ശ്രദ്ധിക്കണം.
വാദികളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം തുടരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും നിർദ്ദേശമുണ്ട്.
