കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ 1; ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടു


ഇന്ത്യയുടെ സൂര്യ ദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടതായി ഐഎസ്ആര്‍ ഒ. പേടകം ഇതുവരെ 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ടെന്നും ഭൂമിക്കും സൂര്യനുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവായ പോയിന്റ് എല്‍1 ലേക്കുള്ള യാത്ര തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം തവണ യാണ് ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്ത് പേടകം അയക്കുന്നതില്‍ ഐ എസ്ആര്‍ ഒ വിജയിക്കുന്നത്. ബഹിരാകാശത്ത് ഇന്ത്യ തുടര്‍ച്ചയായി വിജയക്കൊടി പാറിക്കുന്നതി നിടെയാണ് പുതിയ വാര്‍ത്തയെത്തിയിരിക്കുന്നത്.

ആദിത്യ-എല്‍1 ഭൂമിക്കും സൂര്യനും ഇടയിലുള്ള ലാറേഞ്ച് പോയിന്റ് 1-ലേക്ക് നീങ്ങി യതായി സെപ്റ്റംബര്‍ 19-ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. അതിന്റെ ട്രാന്‍സ് ലഗ്രാന്‍ജിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ (TLI1) ചെയ്തു. ഇനി 110 ദിവസം മാത്രമാണ് പേടകത്തിന് ബഹിരാകാശത്ത് സഞ്ചരിക്കാനുള്ളത്. ഇതിന് ശേഷം മാത്രമേ എല്‍1 പോയിന്റില്‍ എത്തുകയുള്ളൂ. മൗറീഷ്യസ്, ബെംഗളൂരുവിലെ ITRAC, ശ്രീഹരിക്കോട്ട യിലെ SDSC-SHAR, പോര്‍ട്ട് ബ്ലെയറിലെ ISRO സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് പേട കത്തിന് നിരീക്ഷിച്ചു.

നേരത്തെ STEPS ഉപകരണം ശേഖരിച്ച ചില വിവരങ്ങള്‍ പേടകം അയച്ചിരുന്നു. ഈ ഉപകരണം 50000 കിലോമീറ്റര്‍ അകലെ നിന്ന് സൂപ്പര്‍ തെര്‍മല്‍-എനര്‍ജറ്റിക് അയോണുകളും ഇലക്ട്രോണുകളും പഠിച്ചിരുന്നു. ഈ കണങ്ങള്‍ ഭൂമിയില്‍ എന്ത് സ്വാധീനം ചെലുത്തുന്നുവെന്ന് മനസ്സിലാക്കാന്‍ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും.

സൂര്യന്റെ ആദ്യ ഫോട്ടോ ഫെബ്രുവരിയില്‍

ആദിത്യ-എല്‍1-ല്‍ നിന്നുള്ള സൂര്യന്റെ ആദ്യ ഫോട്ടോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ലഭ്യമാകും . ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സാണ് VELC സൃഷ്ടിച്ചത്. ഐഎസ്ആര്‍ഒയുടെ സൂര്യ ദൗത്യത്തില്‍ സ്ഥാപിച്ചിട്ടുള്ള VELC സൂര്യന്റെ HD ഫോട്ടോ കള്‍ എടുക്കും. L1 വരെയുള്ള യാത്ര പൂര്‍ത്തിയാക്കിയ ശേഷം, ആദിത്യയുടെ എല്ലാ പേലോഡുകളും സ്വിച്ച് ഓണ്‍ ചെയ്യും. ഇതോടെ അതില്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും സജീവമാകും. പിന്നാലെ സൂര്യനെ പഠിക്കാന്‍ തുടങ്ങും.

സെപ്റ്റംബർ രണ്ടാം തീയതി 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചശേഷമാകും ‘ആദിത്യ’ ലക്ഷ്യ സ്ഥാനത്ത് എത്തുക. 

സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയുൾപ്പെടെയുള്ള വിവിധ വശങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഏഴ് പേലോഡുകൾ പേടക ത്തിലുണ്ട്. ഭൂമിയിൽ നിന്ന് സൂര്യന്റെ ദിശയിൽ ലാഗ്രാഞ്ച് പോയിന്റ് 1 ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. ഈ സ്ഥാനം, ഗ്രഹണങ്ങളിൽ നിന്നൊക്കെ തടസ്സമില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ ആദിത്യ എൽ1നെ അനുവദിക്കും.

ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ആദിത്യ-എൽ1. ഇത് രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗര ദൗത്യത്തെ അടയാളപ്പെടുത്തുക മാത്രമല്ല, സൂര്യനെക്കുറിച്ചുള്ള നമ്മുടെ ധാരണയും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും വർദ്ധിപ്പിക്കുന്ന നിർണായക വിവരങ്ങൾ നൽകുകയും ചെയ്യും. 

സൂര്യനും ചന്ദ്രനും കഴിഞ്ഞു; ഇനി ഗഗൻയാൻ: വിക്ഷേപണം ഒക്ടോബറിൽ 

 

ഐഎസ്ആർഒയുടെ രണ്ട് അഭിമാന ദൗത്യങ്ങളാണ് തുടർച്ചയായി വൻ വിജയമായി മാറിയിരിക്കുന്നത്. ചന്ദ്രയാൻ മൂന്നിന് പുറമെ കഴിഞ്ഞ ദിവസം ആദിത്യ എൽ1 ഉം വിജയകരമായി വിക്ഷേപിച്ചു. ഇപ്പോഴിതാ രാജ്യത്തിന്റെ ആദ്യത്തെ മനുഷ്യ ബഹി രാകാശ യാത്ര വിജയകരമാക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. അതിന് മുന്നോടിയായുള്ള ഗഗൻയാന്റെ ആദ്യ ആളില്ലാ പറക്കലിന് ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്. ഒക്ടോബറിൽ വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്. 

ഐഎസ്ആർഒയുടെ കൈവശമുള്ള ഭാരമേറിയ റോക്കറ്റായ എൽവിഎം 3, ക്രൂ മോഡ്യൂളിനെ വഹിക്കാനുള്ള ശേഷി ഇതുവരെ കൈവരിച്ചിട്ടില്ല. അതിനായുള്ള തയ്യാറെടുപ്പിലാണ് ഇസ്രോയെന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടർ എ. രാജരാജൻ പറഞ്ഞു. ഇന്ത്യാ ടുഡേയുമായുള്ള പ്രത്യേക സംഭാഷണത്തിനിടെയാണ് ഗഗൻയാനിന്റെ ഒരുക്കങ്ങളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 

എൽവിഎം-3യെ എച്ച്-എൽവിഎം 3 ആക്കി മാറ്റുന്നതാണ് ഏറ്റവും പ്രധാനമെന്ന് രാജരാജൻ പറഞ്ഞു. എച്ച് എന്നാൽ ഹ്യൂമൻ റേറ്റഡ് എന്നാണ് വ്യക്തമാക്കുന്നത്. ഇതിനെ പിന്നീടെ എച്ച് ആർഎൽവി എന്ന് പേരിടും. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ എന്നാണ് ഇത് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗനൻയാൻ ദൗത്യത്തിൽ പരാജയത്തെക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സുരക്ഷയ്ക്ക് ആണ്. ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പുരോഗമി ക്കുകയാണ്. ഒരു ക്രൂ മോഡ്യൂളും ക്രൂ എസ്‌കേപ്പ് സംവിധാനവും ആവശ്യമാണ്. ഏതെ ങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ ക്രൂ മോഡ്യൂൾ നമ്മുടെ ബഹിരാകാശ യാത്രികർക്കൊപ്പം സുരക്ഷിതമായി മടങ്ങും. എന്തെങ്കിലും തകരാർ സംഭവിച്ചാൽ ക്രൂ മോഡ്യൂൾ ബഹിരാകാശ യാത്രികരെ വഹിച്ച് കടലിൽ വീഴും. 

ഐഎസ്ആർഒ നിലവിൽ ഗഗൻയാന്റെ ക്രൂ മൊഡ്യൂളിന്റെ ഹൈ ആൾട്ടിറ്റിയൂഡ് ഡ്രോപ്പ് ടെസ്റ്റ് നടത്തുകയാണ്. ഇതിൽ ക്രൂ എസ്‌കേപ്പ് സിസ്റ്റം റോക്കറ്റിൽ നിന്ന് വേർപെട്ട് 2 കിലോമീറ്റർ അകലെ വീഴും. നിലവിൽ പ്രോജക്ട് ബിയാണ് പരീക്ഷണ വാഹനം. ഇതിൽ GSLV ബൂസ്റ്റർ അതായത് L-40 എഞ്ചിനുകളാണ് പരീക്ഷിക്കേണ്ടത്. ഈ എഞ്ചിൻ ക്രൂ മൊഡ്യൂളിനെ 10 കിലോമീറ്റർ ഉയരത്തിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവരും. ഇതിൽ പരീക്ഷണം തുടരുകയാണ്. ഇതിന് ശേഷം മാത്രമേ ഗഗൻയാന്റെ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ ഉണ്ടാകൂ. 

ഗഗൻയായിനിനായി അസംബ്ലിങ് ഏരിയയിൽ പ്രത്യേകം വൃത്തിയുള്ള മുറിയും സൗകര്യങ്ങളും നിർമിക്കുന്നുണ്ട്. അതിനാൽ ക്രൂ മൊഡ്യൂളിന്റെ അവസ്ഥ  നിരീക്ഷി ക്കാൻ കഴിയും. പ്രത്യേക നിയന്ത്രണ സൗകര്യം നിർമ്മിക്കുന്നുണ്ട്. ഇത് എല്ലാ യാത്രി കരുടേയും ക്രൂ മൊഡ്യൂളിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ആരോഗ്യം നിരീക്ഷിക്കുകയും മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യും. ഇതിനായി പഴയ ലോഞ്ച് വെഹിക്കിൾ സൗകര്യം നന്നാക്കുന്നുണ്ട്. എൽസിസി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്രൂ മൊഡ്യൂളിനായി പരിസ്ഥിതി നിയന്ത്രണ സംവിധാനവും എത്തിയിട്ടുണ്ട്.


Read Previous

പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, അടിച്ചു കൂട്ടിയത് 10 ഗോളുകള്‍

Read Next

പ്രവാസി വോട്ടവകാശത്തിനായി ഏത് സംഘടനയേയും പിന്തുണയ്ക്കാൻ തയ്യാറാണെന്ന്-ഭാരതീയ പ്രവാസി ഫെഡറേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular