ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യൻ ജലാതിർത്തിയിലൂടെയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നതിനായി കപ്പലുകളുടെ രേഖകൾക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. സൗദി കപ്പലുകൾക്കും രാജ്യത്ത് സർവീസ് നടത്തുന്ന വിദേശ കപ്പലുകൾക്കും അവയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകളുടെ കാലാവധി കഴിഞ്ഞാ ലും പ്രവർത്തനാനുമതി നൽകാനാണ് തീരുമാനം.

കാലാവധി കഴിഞ്ഞ രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കും നിലവിൽ 30 ദിവസത്തെ ഇളവാണ് അനുവ ദിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തി ഈ കാലാവധി ഇനിയും നീട്ടി നൽകിയേക്കാം.സൗദി കപ്പലുകൾക്ക് പുറമെ അറബിക്കടലിലെ പ്രാദേശിക ജലപരിധിയിൽ സഞ്ചരിക്കുന്ന വിദേശ കപ്പലുകൾ ക്കും ഈ ആനുകൂല്യം ലഭിക്കും. വ്യാപാര പിന്തുണ: കടൽ വഴിയുള്ള വ്യാപാര പ്രവർത്തനങ്ങൾ സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുന്നത് ഒഴിവാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.
സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി ഉയർത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിലെ കാലതാമസം കാരണം ചരക്ക് നീക്കം നിലയ്ക്കുന്നത് ഒഴിവാക്കാൻ ഈ ഇളവ് കപ്പൽ ഉടമകളെയും വ്യാപാരികളെയും സഹായിക്കും. ലോജിസ്റ്റിക്സ് മേഖലയിലെ നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
