ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ: ബഹ്‌റൈനിലെ ഒരു പ്രമുഖ സ്ഥാപനത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ ത്തുടർന്നുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി നിയന്ത്രണവിധേയമാക്കി. സ്ഥാപനത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാ നുമുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ സ്ഥാപനത്തിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് യൂണിറ്റുകൾ അതിവേഗം എത്തി അണച്ചു. വലിയ ദുരന്തം ഒഴിവാക്കാൻ സേനയുടെ സമയോചിതമായ ഇടപെടലിന് സാധിച്ചു.ഇന്ന് രാവിലെ തന്നെ പ്രദേശത്ത് സുരക്ഷാ അലാറം മുഴങ്ങിയിരുന്നു. ഇതേത്തുടർന്ന് ജീവനക്കാരെയും പരിസരവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചു.
സംഭവസ്ഥലത്ത് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരും അധികാരികളും എത്തി ആവശ്യമായ നിയമനടപടികളും സുരക്ഷാ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ നിർദ്ദേശം: നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയി ട്ടുണ്ട്. സ്ഥാപനത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ വിലയിരുത്തി വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.
