അടിയന്തര കടമെടുപ്പിന് അവകാശമില്ല, കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം സുപ്രിംകോടതിയില്‍. കടമെടുപ്പ് പരിധി വെട്ടികുറച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഇടക്കാല അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രധനകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.

കേരളം സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ്. നികുതി വരുമാനത്തെ ക്കാള്‍ കേരളത്തില്‍ കടം കൂടുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഇത് വ്യക്തമാക്കു ന്നുണ്ട്. കേരളത്തിന് വിവേകപൂര്‍ണമായ ധനനിര്‍വഹണമില്ലെന്നും കേന്ദ്രം ചൂണ്ടി ക്കാട്ടുന്നു. കടമെടുപ്പ് പരിധി പല ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം തീരുമാനി ക്കുന്നതാണെന്നും ഇതില്‍ കോടതി ഇടപെടരുതെന്നുമാണ് സുപ്രീംകോടതിയില്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.


Read Previous

കമല്‍നാഥും മകനും ബിജെപിയിലേക്ക്?; ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

Read Next

സര്‍ക്കാര്‍ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; കുടുംബത്തിന് 2.45 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്, രാജ്യത്തെ ഉയര്‍ന്ന തുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular