നൂറാം വയസിൽ കന്നിമല ചവിട്ടി അയ്യനെ തൊഴുത് പാറുക്കുട്ടിയമ്മ


നൂറാം വയസിൽ കന്നിമല ചവിട്ടി വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരു തോട്ടത്തില്‍ പാറുക്കുട്ടിയമ്മ കൊച്ചുമകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം 41 ദിവസത്തെ വ്രതമെടുത്താണ് പാറുക്കുട്ടിയമ്മ ശബരിമലയിൽ (Sabarimala) എത്തിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. ഓരോ പടിയും സാവധാനം പിടിച്ചുകയറ്റിയ പോലീസ് അയ്യപ്പന്മാര്‍ക്ക് ശബരിമല സേവനത്തി നിടെ ഓര്‍ത്തുവെക്കാന്‍ ലഭിച്ച അപൂർവം നിമിഷങ്ങളിൽ ഒന്നുകൂടെയാണ് പാറുക്കുട്ടിയമ്മയുടെ കന്നിമലകയറ്റം.

ശനിയാഴ്ച കെട്ടുനിറച്ച് പുറപ്പെട്ട പാറുക്കുട്ടിയമ്മയും സംഘവും കാടാമ്പുഴയും ഗുരുവായൂരും വൈക്കവും ഏറ്റുമാനൂരും അടക്കമുള്ള ക്ഷേത്രങ്ങളില്‍ തൊഴുത് ഞായറാഴ്ച ഉച്ചയോടെ പമ്പയിലെത്തി. വൈകീട്ട് ആറിന് മലകയറാന്‍ ഉദ്ദേശിച്ചാണ് എത്തിയതെങ്കിലും മഴകാരണം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡോളിയിലാണ് പാറുക്കുട്ടിയമ്മ സന്നിധാനത്ത് എത്തിയത്. വരവിനെക്കുറിച്ച് അറിയിപ്പ് കിട്ടിയതോടെ പതിനെട്ടാംപടിക്കുതാഴെവെച്ച് പൊന്നാടയണിയിച്ച് ദേവസ്വം വരവേറ്റു.

‘പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസ്സുനിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടൂ. ഞാന്‍ എന്റെ ഭഗവാനെ കണ്ണുനിറച്ചുകണ്ടു. അതിന് ഞാന്‍ വരുംവഴി ഒരുപാടുപേര്‍ സഹായിച്ചു. അവരെയും ഭഗവാന്‍ രക്ഷിക്കും.”- സന്നിധാനത്തെത്തി അയ്യപ്പനെ കൺനിറയെ കണ്ട് തൊഴുതതിനുശേഷം പാറുക്കുട്ടിയമ്മ പറഞ്ഞു.

1923-ൽ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകു ന്നത് ഇപ്പോഴാണ്. കഴിഞ്ഞ ഏഴ് വർഷമായി മണ്ഡലകാലത്തിൽ ശബരിമല ദർശനം നടത്തുന്ന ആളാണു കൊച്ചുമകൻ ഗിരീഷ്. വല്യമ്മ ആഗ്രഹം പറഞ്ഞപ്പോൾതന്നെ സാധിച്ചു കൊടുക്കാൻ ഗിരീഷ് തീരുമാനിക്കുകയായിരുന്നു. 40 വർഷങ്ങൾക്കു മുൻപായിരുന്നു പാറുക്കുട്ടിയമ്മയുടെ ഭർത്താവു ഗോപാലന്റെ മരണം.


Read Previous

ആ ബന്ധത്തില്‍നിന്നു പുറത്തുവന്നു, എന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചു; സമൂഹത്തിന് എന്താണ് ഇത്ര പ്രശ്‌നം?’

Read Next

മകൾക്ക് നീതി ലഭിച്ച് ദിവസങ്ങൾക്ക് ശേഷം ആ അച്ഛൻ യാത്രയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular