ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം വരുന്നു; ലക്ഷ്യം ഗുജറാത്ത് മുതല്‍ മേഘാലയ വരെ| യാത്ര ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചുവെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം


www.malayalamithram.in രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതിക രണം ലഭിച്ചതിന് പിന്നാലെ രണ്ടാം ഘട്ടത്തിന് നീക്കമാരംഭിച്ച് കോൺഗ്രസ്. ഗുജറാത്ത് മുതല്‍ മേഘാലയ വരെ നീളുന്ന യാത്രയുടെ രണ്ടാം ഘട്ടം ആസൂത്രണം ചെയ്തതായി മഹാരാഷ്ട്ര കോണ്‍ ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. അതേ സമയം മഹാരാ ഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്ത് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. സംസ്ഥാ നത്ത് നിന്ന് രണ്ടാം ഘട്ട യാത്ര ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചുവെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞതിന് തൊട്ടുപിന്നാലെ യാണിത്.

മഹാരാഷ്ട്രയിലെ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി സംസ്ഥാനത്തെ ഓരോ ലോക്സഭാ സീറ്റിലേക്കും 48 പാര്‍ട്ടി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് പടോലെ പറഞ്ഞു. ഈ നിരീക്ഷകര്‍ ആറ് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം ഓഗസ്റ്റ് 16 ന് കോര്‍ കമ്മിറ്റി യോഗം ചേരും.

കിഴക്കന്‍ വിദര്‍ഭയില്‍ താന്‍ യാത്ര നയിക്കുമെന്നും വര്‍ഷ ഗെയ്ക്വാദ് മുംബൈയിലും വിജയ് വഡേത്തിവാര്‍ പശ്ചിമ വിദര്‍ഭയിലും ബാലാസാഹേബ് തോറാട്ട് വടക്കന്‍ മഹാരാഷ്ട്രയിലും അശോക് ചവാന്‍ മറാത്ത്വാഡയിലും പൃഥ്വിരാജ് ചവാന്‍ പശ്ചിമ മഹാരാഷ്ട്രയിലും യാത്രയ്ക്ക് നേതൃത്വം നല്‍കുമെന്നും പടോലെ പറഞ്ഞു. തുടര്‍ന്ന് നേതാക്കളെല്ലാം ഒരുമിച്ച് കൊങ്കണിലേക്ക് തിരിക്കും.

മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാടായ ഗുജറാത്തില്‍ നിന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടു ണ്ടെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ പറഞ്ഞിരുന്നു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സഞ്ചരിച്ച യാത്രയുടെ രണ്ടാം ഘട്ടം ഇന്ത്യയുടെ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുള്ള സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബറില്‍ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. യാത്ര ജനുവരി 30 ന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സമാപിച്ചു. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശ ങ്ങളിലും പദയാത്ര നടത്തി.

യാത്ര അവസാനിച്ച് രണ്ട് മാസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിയെ മോദി പരാമര്‍ശ ത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ലോക്സഭാ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ സ്റ്റേ ചെയ്യുകയും ലോക്സഭാഗത്വം തിരിച്ചുനല്‍കുകയും ചെയ്തു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരാജയമാണെന്നും മഹാരാ ഷ്ട്ര കോണ്‍ഗ്രസിനും ഇതേ വിധിയുണ്ടാകുമെന്നും ബിജെപി പറഞ്ഞു. ‘രാഹുല്‍ ഗാന്ധി യുടെ ഭാരത് ജോഡോ യാത്ര പരാജയപ്പെട്ടു. യാത്രയ്ക്ക് ശേഷം ആ സംസ്ഥാനങ്ങളിലെ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവും ഇതേ മാതൃക പിന്തുട രാന്‍ ആഗ്രഹിക്കുന്നുണ്ടോ? ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് പദയാത്ര നടത്തുന്നത്. ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയുടെ സാന്നിധ്യമുള്ള കൊങ്കണ്‍ മേഖലയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം കടലാസില്‍ മാത്രമേയുള്ളൂവെന്ന് വ്യക്തമാണ്,’ മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് മാധവ് ഭണ്ഡാരി പറഞ്ഞു.


Read Previous

ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകൻ | പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി തുടക്കം| റാംജിറാവു സ്പീക്കിങ് | ഇന്‍ ഹരിഹര്‍ നഗര്‍| ഗോഡ്ഫാദര്‍| വിയറ്റ്‌നാം കോളനി| കാബൂളിവാല|സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നത് ചിരി വസന്തം

Read Next

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന ആവശ്യവുമായി, കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular