ഞാനായിരുന്നെങ്കില്‍ ‘മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?’ എന്നു ചോദിച്ചു വിടുമായിരുന്നു


തിരുവനന്തപുരം: പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എനിക്കെതിരായിട്ടാണ് ഫ്‌ലൈറ്റില്‍ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍, മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്? എന്തുണ്ട് വിശേഷം എന്നു ചോദിച്ചിട്ട് വിടുമായിരുന്നു. ഭയങ്കര അക്രമാസക്തനല്ലെങ്കില്‍ എന്താണ് പ്രശ്‌നം?, എന്താണ് കാര്യം എന്നു ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അതിന് പൊലീസ് കേസെടുത്തില്ല. ഇപ്പോള്‍ കോടതിയാണ് കേസെടുക്കണമെന്ന് നിര്‍ദേശിച്ചത്. അത് ഞങ്ങള്‍ ചെയ്തതല്ല. കോടതി ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Read Previous

യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ പ്രിയദർശിനി’ പദ്ധതി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര; സ്വാഗതം ചെയ്ത് റിയാദ് ഒഐസിസി

Read Next

സഹ പ്രവർത്തകരുടെ സ്മരണയിൽകേളി ചെസ്-ക്യാരംസ് ടൂർണമെന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »