സീരിയല്‍ താരം ആദിത്യനെതിരെ സഹതാരം ഷാനവാസ്; കൊള്ളരുതായ്മ പറയാതിരുന്നത് അമ്പിളിയുടെ ജീവിതം ഓര്‍ത്ത്‌.


സീരിയലിൽ നിന്നു തന്നെ പുറത്താക്കാനുള്ള കാരണം ആദിത്യൻ ജയനാണെന്ന ഗുരുതരമായ ആരോപണവുമായി നടൻ ഷാനവാസ്. പത്തു വർഷം മുമ്പുള്ള നിസാര പ്രശ്‌നത്തിന്റെ പേരിൽ പക മനസിൽ സൂക്ഷിച്ച് ആദിത്യൻ തന്നെ ഉപദ്രവിച്ചെന്നും ഇല്ലാക്കഥകൾ സൃഷ്ടിച്ച് അപമാനിച്ചെന്നും ഷാനവാസ് ആരോപിച്ചു.

പിന്നീട് ഒപ്പം അഭിനയിച്ചവരും അണിയറപ്രവർത്തകരും താൻ നിരപരാധിയാണെന്ന് തിരിച്ചറി‍ഞ്ഞെ ന്നും ക്ഷമ ചോദിച്ചെന്നും ഇപ്പോൾ തെറ്റിദ്ധാരണകൾ മാറി അവർ തന്നെ വച്ച് പുതിയ സീരിയൽ ചെയ്യാനുള്ള തയാറെടുപ്പിലാണെന്നും ഷാനവാസ് വെളിപ്പെടുത്തുന്നു.

തന്നെ സീരിയലിൽ നിന്നു ഒഴിവാക്കിയതിനു ശേഷം എന്റെ പേരിൽ സംവിധായകനു വന്ന വധഭീഷ ണിയുടെ പിന്നിലും ആദിത്യനാണോ എന്നു സംശയമുണ്ടെന്നും ഷാനവാസ് പറഞ്ഞു. ‘‘എന്നോട് അവർ ക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവൻ ഉണ്ടാക്കിയതാണോ ആ വ്യാജ ഭീഷണി എന്നാണ് ഇപ്പോൾ എന്റെ സംശയം. മാത്രമല്ല ഞാനഭിനിയിച്ച മറ്റൊരു സീരിയലിന്റെ അണിയറ പ്രവർത്തകരെ വിളിച്ച് എന്റെ അന്നം മുടക്കാൻ ശ്രമിക്കുകയും ചെയ്തു

അത്ര വൃത്തികെട്ട മനസിന്റെ ഉടമയാണ്. പല ഓൺലൈന്‍ ചാനലുകളിലും എന്നെക്കുറിച്ച് മോശമാ യി സംസാരിച്ചു. പരിഹസിച്ചു. അപ്പോഴൊക്കെ ഞാൻ ഒന്നും പ്രതികരിക്കാതിരുന്നത് സഹപ്രവർത്ത കരുടെ ഉപദേശപ്രകാരമാണ്. പ്രതികരിച്ചാൽ എന്നെ തേടി വരിക ക്വട്ടേഷന്‍ ടീമായിരിക്കുമത്രേ. അവർ പറഞ്ഞത് സംഭവിച്ചു. ഒരു ചടങ്ങിനിടെ എന്നെ അപകടപ്പെടുത്താൻ ആദിത്യന്‍ ക്വട്ടേഷൻ ടീമുമായി വന്നു.തിരുവനന്തപുരത്തു വച്ച്, ഞാൻ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യന്‍ ക്വട്ടേഷൻ ടീമുമായി എത്തിയത്.

വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളിലൊരാൾ എന്നെ വിളിച്ചു വിവരം പറഞ്ഞു. അവി ടേക്ക് ഞാൻ വരേണ്ടെന്ന് അവൻ ഉപദേശിച്ചു. പക്ഷേ ഞാൻ ചെന്നു. നേരെ ചെന്ന് ആദിത്യനോട് കുശലം ചോദിച്ചു. ഒപ്പം വന്ന ഗുണ്ടകളുടെ നേതാവിനോട് ‘എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാൻ വരാം. കാര്യങ്ങൾ പറഞ്ഞിട്ടു പോയാൽ മതി’ എന്നും പറഞ്ഞു വേദിയിലേക്ക് പോയി. ഞാൻ കാര്യം മനസിലാക്കിയെന്നറിഞ്ഞതോടെ അവർ മുങ്ങി.

എന്നെ മാത്രമല്ല, പലരെയും ഇതേ പോലെ ഗുണ്ടകളെ ഉപയോഗിച്ചു വിരട്ടിയിട്ടുണ്ടത്രേ. അത്ര അപകടകാരിയാണവൻ. ‘ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മനസ്സിൽ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യൻ. എന്തൊരു ദുഷ്ട ചിന്തയാണയാൾക്ക്.‘‘എനിക്കെതിരെ ആദിത്യൻ നടത്തിയ കുപ്രചരണങ്ങൾക്കെതിരെ യുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്തു വിടാതിരുന്നതും ഇത്ര കാലം പ്രതികരിക്കാതിരുന്നെതും. അവരുടെ കുടുംബ ജീവിതത്തിൽ ഞാൻ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല’’. – ഷാനവാസ് പറയുന്നു.


Read Previous

ആര് വാഴും ആര് വീഴും കേരളം ആര്‍ക്കൊപ്പം, ലൈവ് ന്യൂസ്‌

Read Next

Leave a Reply

Your email address will not be published. Required fields are marked *

Most Popular