ഞാന്‍ ക്ഷീണിതനോ വിരമിച്ചവനോ അല്ല’; അജിത് പവാറിന് ശരദ് പവാറിന്റെ മറുപടി


അജിത് പവാറിന്റെ വിരമിക്കല്‍ പരാമര്‍ശത്തോട് പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചതിനാല്‍ 82 വയസ്സായിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ക്ഷീണിതനോ വിരമിച്ചവനോ അല്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകള്‍ ഓര്‍ത്തെടുത്തായിരുന്നു മറുപടി. തനിക്ക് ഇതുവരെ പ്രായമായിട്ടില്ല. താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മന്ത്രി സ്ഥാനമൊന്നും വഹിച്ചിട്ടില്ല. എന്നോട് വിരമിക്കാന്‍ പറയാന്‍ അവര്‍ ആരാണ്. എനിക്ക് ഇപ്പോഴും ജോലി ചെയ്യാന്‍ കഴിയുമെന്നും പവാര്‍ വ്യക്തമാക്കി.

ശരദ് പവാര്‍ വിരമിക്കാന്‍ സമയമായെന്നും എന്‍സിപിയുടെ ഭരണം തനിക്ക് കൈമാറ ണമെന്നും അജിത് പവാര്‍ പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍സിപി അധ്യ ക്ഷന്റെ പ്രതികരണം. തന്റെ കൂടിക്കാഴ്ച നിയമവിരുദ്ധമാണെന്ന അജിത് പവാര്‍ വിഭാഗത്തിന്റെ വാദത്തോട് പ്രതികരിച്ച ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളുടെ നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണെന്നും പറഞ്ഞു.

കഴിഞ്ഞയാഴ്ച അജിത് പവാറും സംഘവും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി ഉടലെടുത്തി രുന്നു. ഇതിന് മുമ്പ് മുമ്പ് പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചിരുന്നു.

പ്രഫുല്‍ പട്ടേല്‍ എന്‍സിപിയുടെ അധ്യക്ഷനായി തന്റെ പേര് നിര്‍ദ്ദേശിച്ചതായും അതിനെ തുടര്‍ന്നാണ് താന്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശരദ് പവാര്‍ പറഞ്ഞു. അജിത് പവാറും വിമത നേതാക്കളായ പ്രഫുല്‍ പട്ടേലും ഛഗന്‍ ഭുജ്ബലും തനിക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി യുടെ (ബിജെപി) നിര്‍ദ്ദേശപ്രകാരമാണ്. തന്റെ അനന്തരവനെ മഹാരാഷ്ട്രയില്‍ നാല് തവണ ഉപമുഖ്യമന്ത്രിയാക്കി. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി വംശീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു എന്ന അജിത് പവാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും യു.പി.എ സര്‍ക്കാരില്‍ പ്രഫുല്‍ പട്ടേലിനെ പോലും മന്ത്രിയാക്കി. യു.പി.എയില്‍ പി.എ. സാങ്മയുടെ മകള്‍ കേന്ദ്രമന്ത്രിയായി. സുപ്രിയയ്ക്ക് (സുലെ) ആ അവസരം ഇതുവരെ ലഭിച്ചിട്ടില്ല. അജിത് എങ്ങനെയാണ് ഇത് പറയുന്നത്? ഇത് തെറ്റാണ്. എന്‍സിപി മേധാവി പറഞ്ഞു. 2014, 2017, 2019 വര്‍ഷങ്ങളില്‍ ബി.ജെ.പി.യുമായി സഖ്യസര്‍ക്കാരിനായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ആശയപരമായ ഭിന്നതകള്‍ കാരണം മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും ശരദ് പവാര്‍ വെളിപ്പെടുത്തി.

‘ജനാധിപത്യ പ്രക്രിയയുടെ ഭാഗമായതിനാല്‍ സഖ്യം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ല. ശിവസേനയും ബിജെപിയും തമ്മില്‍ വ്യത്യാസമുണ്ട്. അടിയന്തരാവസ്ഥയിലും മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും സേന കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. ഞങ്ങള്‍ ബിജെപിക്ക് എതിരാണ്’, ശിവസേന-ബിജെപി സര്‍ക്കാരില്‍ ചേരാനുള്ള അജിത് പവാറിന്റെ തീരുമാനത്തെക്കുറിച്ച് ശരദ് പവാര്‍ പറഞ്ഞു.

‘പ്രായം പ്രശ്‌നമല്ല… അത് 82 ആണെങ്കിലും 92 ആണെങ്കിലും’

അജിത് പവാറിന് മറുപടിയുമായി എൻസിപി മുതിർന്ന നേതാവ് ശരദ് പവാർ. “ഞാൻ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പ്രസിഡന്റാണ്,” പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിന്റെ യോഗത്തിന് ശേഷമാണ് ശരദ് പവാർ ഇങ്ങനെ പ്രതിക രിച്ചത്. അനന്തരവൻ അജിത് പവാർ പാർട്ടിയുടെ നേതാവാണെന്ന് സ്വയം പ്രഖ്യാപി ക്കുകയും നിരവധി എം‌എൽ‌എമാരുമായി മുംബൈയിൽ ശക്തിപ്രകടനം നടത്തിയ തിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.

തന്റെ അമ്മാവൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനും, എൻസിപിയുടെ ഭരണം തനിക്ക് കൈമാറാനും സമയമായെന്ന് അജിത് പവാർ പറഞ്ഞതിന്റെ മറുപടി നൽകുകയായിരുന്നു ശരദ് പവാർ. ഒരാൾക്ക് 82 അല്ലെങ്കിൽ 92 വയസ്സ് എന്നത് ഒരു പ്രശ്‌നമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“പ്രായം പ്രശ്നമല്ല… അത് 82 ആണെങ്കിലും 92 ആണെങ്കിലും,” പിളർപ്പിലൂടെ കടന്നുപോവുന്ന നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ‌സി‌പി) പ്രവർത്തക സമിതി യോഗത്തിന് ശേഷം ശരദ് പവാർ പറഞ്ഞു. എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിക്കാൻ ഏത് വിഭാഗത്തിന് അവകാശമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വിധിയെഴുതാത്തതിനാൽ അതിന് നിയമപരമായ സാധുതയില്ലെന്ന് യോഗത്തിന് ശേഷം അജിത് പവാർ ടീം പ്രസ്‌താവനയിൽ പറയുന്നു.

“അവകാശവാദത്തിൽ സത്യമില്ല. എൻസിപിയുടെ ഭരണഘടന പ്രകാരമാണ് യോഗം നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കലാപം പാർട്ടിക്ക് തിരിച്ചടിയായി. ഇതിൽ നിന്ന് മുന്നേറി ശക്തമായി മുന്നോട്ട് പോകണം. പാർട്ടി അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇന്നത്തെ യോഗം.” ഇതിന് മറുപടിയായി ശരദ് പവാർ പറഞ്ഞു.

“എൻസിപിയുടെ തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം പ്രതിനിധികളുടെയും വിവിധ സംഘടനാ പദവികളിൽ പ്രവർത്തിക്കുന്ന അംഗങ്ങളുടെയും മികച്ച പിന്തുണയോടെ ജൂൺ 30ന് അജിത് പവാർ എൻസിപിയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്ക പ്പെട്ടു. താൻ യഥാർത്ഥ എൻസിപിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതിനാൽ പാർട്ടിയുടെ പേരും ചിഹ്നവും തനിക്ക് നൽകണമെന്നും കാണിച്ച് അജിത് പവാർ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും (ഇസിഐ) മുമ്പാകെ ഹർജി നൽകിയിട്ടുണ്ട്.” അജിത് പവാർ വിഭാഗം പ്രസ്‌താവനയിൽ അറിയിച്ചു.

“യഥാർത്ഥ എൻസിപിയെ പ്രതിനിധീകരിക്കുന്നത് ആരെന്ന ചോദ്യത്തെക്കുറിച്ചുള്ള തർക്കം ഇസിഐയുടെ പ്രത്യേക അധികാര പരിധിക്കുള്ളിലാണ്, അതിനാൽ ദേശീയ എക്‌സിക്യൂട്ടീവ്/ദേശീയ വർക്കിംഗ് കമ്മിറ്റി/ദേശീയ ഭാരവാഹികൾ/സംസ്ഥാന പാർട്ടി എന്നിവയുടെ ഏതെങ്കിലും യോഗം വിളിക്കാൻ പാർട്ടിക്കുള്ളിലെ ഒരു വ്യക്തിക്കും അധികാരമില്ല.” പ്രസ്‌താവനയിൽ പറയുന്നു.


Read Previous

മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ശരിയായ നിലപാടുകളെ പിന്തുണയ്ക്കും: എംവി ഗോവിന്ദന്‍

Read Next

മൂത്തമകന് ഡിഎംഡി രോ​ഗം, ഇളയകുട്ടിക്കും സാധ്യത; നാലം​ഗ കുടുംബത്തിന്റെ ജീവനെടുത്തത് ജനിതക രോ​ഗത്തെക്കുറിച്ചുള്ള ഭയം?

Leave a Reply

Your email address will not be published. Required fields are marked *

Most Popular