കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ; നന്ദി അറിയിച്ച് ശ്രീലങ്ക


ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഊര്‍ജ പ്രതിസന്ധിക്കിടെ കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടണ്‍ ഇന്ധനം ശനിയാഴ്ച കൊളംബോയില്‍ എത്തി. ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സില്‍ കുറിച്ചു.

യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധവും ഹോര്‍മുസ് കടലിടുക്ക് ഉപരോധവും കാരണം ശ്രീലങ്കയുമായി കരാറിലുണ്ടായിരുന്ന പശ്ചിമേഷ്യന്‍, സിംഗപ്പൂര്‍ വിതരണക്കാര്‍ ഇന്ധനം എത്തിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലില്‍ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്. അടിയന്തര ‘രക്ഷാ സാമഗ്രികള്‍’ എന്ന നിലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) വഴിയാണ് 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും എത്തിച്ചേര്‍ന്നത്.


Read Previous

എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ?’ വി ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

Read Next

കുവൈറ്റിൽ വൈദ്യുതി പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »