ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി അദാനി പോര്‍ട്‌സ്. പ്രമുഖ ആഗോള ഷിപ്പിങ് കമ്പനിയായ എം.എസ്.സിയ്ക്ക് ഓഹരികള്‍ പങ്കുവെച്ചാലും വിഴിഞ്ഞം തുറമുഖത്ത് അവര്‍ക്ക് കുത്തകാവകാശം ഉണ്ടായിരിക്കില്ലെന്ന് അദാനി പോര്‍ട്‌സ് സിഇഒ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

കേരള സര്‍ക്കാരുമായുള്ള സുദൃഢമായ ബന്ധം നിലനിര്‍ത്താന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ടെന്നും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് കടക്കുകയുള്ളൂ എന്നും കമ്പനി അറിയിച്ചു. നിലവില്‍ സെബിക്ക് നല്‍കിയിട്ടുള്ള കത്ത് പ്രാഥമിക ധാരണകളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഓഹരി കൈമാറ്റ നീക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ നിലപാട് തിരുത്തിയത്. സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നീങ്ങുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതോടെ, ഓഹരി കൈമാറ്റത്തിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ കമ്പനി പുതുക്കി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്തിമ കരാറില്‍ ഒപ്പുവെക്കില്ലെന്ന് പുതുക്കിയ അപേക്ഷയില്‍ അദാനി ഗ്രൂപ്പ് കൃത്യമായി ഉറപ്പ് നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും പൂര്‍ണമായി പാലിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും അപേക്ഷയില്‍ പറയുന്നു.
എം.എസ്.സിയുമായുള്ള പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് വലിയൊരു കുതിച്ചുചാട്ടമാകുമെന്നാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് ലൈനര്‍മാരില്‍ ഒന്നായ എം.എസ്.സി എത്തുന്നതോടെ വിഴിഞ്ഞത്തേക്ക് കൂടുതല്‍ അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ ആകര്‍ഷിക്കാന്‍ സാധിക്കും. എങ്കിലും ഈ ഓഹരി പങ്കാളിത്തം തുറമുഖത്തിന്റെ നിയന്ത്രണം ഒരു കമ്പനിയുടെ മാത്രം കൈകളിലേക്ക് എത്തിക്കില്ലെന്ന് അദാനി പോര്‍ട്‌സ് സിഇഒ ആവര്‍ത്തിച്ചു വ്യക്തമാക്കി.
സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും തുറമുഖത്തിന്റെ ഭാവി വികസന നയങ്ങള്‍ നടപ്പിലാക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
