ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ സാധാരണക്കാരന്റെയും ചെറുകിട വ്യാപാരികളുടെയും നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനവുമായി എണ്ണക്കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില വർധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 3000 രൂപയും കടന്ന് കുതിക്കുകയാണ്.

പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക്:
- കൊച്ചി: ₹3085
- തിരുവനന്തപുരം: ₹3106
- കോഴിക്കോട്: ₹3117.5
ഒറ്റത്തവണ ഇത്രയും വലിയൊരു തുക വർധിപ്പിക്കുന്നത് വിപണിയിൽ അപൂർവമായ പ്രതിഭാസമാണ്. ഏപ്രിൽ ഒന്നിന് 195.50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ പ്രഹരം. ജനുവരി മുതൽ ഘട്ടം ഘട്ടമായി വില വർധിപ്പിച്ചു വരികയായിരുന്നു എണ്ണക്കമ്പനികൾ. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.
ഹോട്ടൽ മേഖല പ്രതിസന്ധിയിൽ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയെയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണത്തിൽ നേരിട്ട തടസ്സങ്ങൾ കാരണം പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരുന്നു. അതിനിടെ ഉണ്ടായ ഈ ‘ഇടിത്തീ’ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടും. ലാഭവിഹിതം കുറയുന്നതോടെ ഭക്ഷണ പദാർത്ഥങ്ങ ൾക്ക് വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരാകും. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ പരോക്ഷമായി വലിയ രീതിയിൽ ബാധിക്കുമെന്നുറപ്പാണ്.
