പൂരം എനിക്കൊന്നു കാണണം കാന്താ…പൂരം അതിലൊന്ന് കൂടണം കാന്താ “കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ.. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ കൊട്ടുവേണം കുഴൽവേണം കുരവ വേണം ഗായകനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സി പാടിത്തുടങ്ങിയപ്പോൾ തന്നെ ആ നാടൻ പാട്ടിലും കീബോർഡ് സംഗീതത്തിലും റിയാദിലെ പ്രേഷകർ ഇളകിമറിഞ്ഞു
ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരിക വേദിയിൽ സ്റ്റീഫന്‍ മിന്നിത്തിളങ്ങിയപ്പോൾ റിയദിന്റെ മണ്ണിൽ ആസ്വാദകർ ചുവടു വെച്ചു. രണ്ട് പതിറ്റാണ്ടുകളായി ലോക മെമ്പാടുമുള്ള മലയാളികളെ ഹരം കൊള്ളിക്കുന്ന സ്റ്റീഫന്‍ മരുഭൂവിനെ സാക്ഷിയാക്കി മികച്ച സംഗീത വിരുന്നാണ് പൊന്നോണം 2023 വിത്ത് സ്റ്റീഫൻ ദേവസ്സി ആന്റ് ടീം എന്ന പ്രോഗ്രാമിലൂടെ പ്രവാസി മണ്ണിൽ ഒരുക്കിയത് . വയലിൻ വിസ്മയം തീർത്ത കലാകാരൻ, പ്രണയം നിറഞ്ഞ പാട്ടുകളിലൂടെ മനസ്സിന് കുളിർമയേകാനും വിരഹത്തിലൂടെ ഹൃദയത്തിൽ നൊമ്പര മേകാനും സംഗീതത്തിൽ പുതുവഴി തേടിയ പ്രതിഭ. സേവിയർ ഫ്രാൻസിസ്, കൂടാതെ 2010ൽ അന്താരാഷ്ട്ര പ്രശംസയുൾപ്പടെ ഏറെ അവാർഡുകൾ കരസ്ഥമാക്കിയ “ആദാമിന്റെ മകൻ” എന്ന സിനിമയിലെ “കിനാവി ന്റെ മിനാരത്തിൽ” എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ആലപിച്ച പണ്ഡിറ്റ് രമേഷ് നാരായണന്റെ ഇളയപുത്രി മധുശ്രീ നാരായണൻ , പ്രശക്ത ഗായകൻ ശ്യാം പ്രസാദ് , സ്റ്റീഫൻ ദേവസ്യ ബാൻഡ് ടീം എല്ലാവരും വളരെ വലിയൊരു ടീറ്റ് ആണ് പ്രവാസി ഓണാഘോഷത്തിന് നല്കിയത്
സാധാരണ നടക്കുന്ന വലിയ ആൾകൂട്ടങ്ങളെ ഒഴിവാക്കിയാണ് റിയാദിൽ രണ്ടാം തവണയും സ്റ്റീഫൻ ദേവസ്സിക്ക് വേദിയൊരുക്കിയ സംഘാടകർ പ്രോഗ്രാം സംഘടി പ്പിച്ചത് തീർത്തൂം വിത്യസ്ഥമായൊരു പ്രോഗ്രാം ആയിരുന്നു സംഗീത ആസ്വാദകര്ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പ്രോഗ്രാം ആസ്വദിക്കാൻ കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ട കാര്യമാണ് വിന്റർ ടൈം കമ്പനിയാണ് മുഖ്യ പ്രായോജകർ, ജോർജ് തൃശ്ശൂർ മുഖ്യസംഘാടകനായിരുന്നു ,സാനു മാവേലിക്കര ജോജോ, കുമാർ തുടങ്ങി നിരവധി പേർ പരിപാടികൾക്ക് നേതൃത്വം