ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും വീണ്ടും പുകയുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി യുഎഇ. മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം പരിഗണിച്ച് ഇറാൻ, ലബനൻ, ഇറാഖ് എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയ വിദേശകാര്യ മന്ത്രാലയം, നിലവിൽ അവിടെയുള്ളവരോട് അടിയന്തരമായി തിരികെ എത്താനും ആവശ്യപ്പെട്ടു.

പൗരന്മാരെ സംരക്ഷിക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി +971 800 44444 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്. മന്ത്രാലയത്തിന്റെ കൃത്യമായ ഇടപെടലിലൂടെ മുഴുവൻ പൗരന്മാരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
ഇറാന്റെ നടുവൊടിച്ച് ഉപരോധം: ട്രംപ്
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം ഇറാന്റെ സമ്പദ്വ്യ വസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഉപരോധം കൃത്യമായ പദ്ധതി പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നും ഇതിന്റെ ഫലം അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സാമ്പത്തിക ഭദ്രത തകർന്നുവെങ്കിലും, നിലവിൽ ഇറാനെതിരെ നേരിട്ടുള്ള സൈനിക ആക്രമണത്തിന് താൻ ആലോചിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നിരീക്ഷണം ശക്തമായതോടെ മേഖലയിലെ അന്തരീക്ഷം അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷയ്ക്ക് തന്നെയാണ് പ്രഥമ പരിഗണനയെന്നും യുഎഇ ആവർത്തിച്ചു.
