Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരോടും സീറ്റ് ചോദിച്ചിട്ടില്ല’; പാലക്കാട് സിപിഎം-ബിജെപി ഡീല്‍; തന്റെ പേരില്‍ ഷാഫി പറമ്പിലിനെ വേട്ടയാടരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍


പാലക്കാട്: പാലക്കാട് മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു നേതാവിനോടും താനിതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാലക്കാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

പാലക്കാട്ടെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ഷാഫി പറമ്പില്‍ എംപിയെ വേട്ടയാടരുതെന്നും രാഹുല്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കാന്‍ പറഞ്ഞാല്‍ അതിനും താന്‍ തയ്യാറാണ്. പാര്‍ട്ടി പറയുന്ന കാര്യം അനുസരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍. തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ പോലും ഷാഫി പറമ്പില്‍ ഇല്ലായിരുന്നു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് സ്‌ക്രീനിങ് കമ്മിറ്റി കൂടിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ആ സ്‌ക്രീനിങ് കമ്മിറ്റിയില്‍ താനും അംഗമാണ്. എന്നാല്‍ കമ്മിറ്റി കൂടുന്ന സമയത്ത് താന്‍ ജയിലിലായിരുന്നു. ആ കമ്മിറ്റിയില്‍ ഷാഫി പറമ്പില്‍ ഇല്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് ഇത് ഷാഫിയെടുത്ത തീരുമാനമാകുന്നതെന്നും അദേഹം ചോദിച്ചു.

പാലക്കാട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലുണ്ട്. എന്നാല്‍ അടിയുറച്ച ഇടതുപക്ഷക്കാരുടെ വോട്ട് യുഡിഎഫിന് ലഭിക്കും. യുഡിഎഫില്‍ നിന്ന് വിട്ട് ഇടത് സ്വതന്ത്രനായി പി. സരിന്‍ മത്സരിക്കുന്നതിനെക്കുറിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. വര്‍ഗീയതയും മതേതരത്വവും തമ്മിലാണ് പാലക്കാട്ടെ മത്സരം. സരിന്‍ പ്രിയ സുഹൃത്താണെന്നും തന്റെ ഈ പോരാട്ടത്തില്‍ സരിന്‍ ഒപ്പം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.


Read Previous

വയനാട്: കേരളത്തിന് 782 കോടി നല്‍കി, സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

Read Next

സോറി മാഡം, ഇതു ഞങ്ങളുടെ ഡൊമസ്റ്റിക് പ്രോഗ്രാം ആണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല?; കലക്ടര്‍ക്കെതിരെ വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »