രണ്ടു മാസത്തിനു മുൻപ് പൊലിഞ്ഞത് അഞ്ചു ജീവൻ, ഇന്ന് നാല്; കല്ലടിക്കോട് പാത കവരുന്നത് നിരവധി ജീവനുകൾ, പൊട്ടിത്തെറിച്ച് ജനരോഷം


പാലക്കാട് കല്ലടിക്കോട് പാതയില്‍ അപകമുണ്ടാകുന്നത് ഇത് ആദ്യമായല്ല. അക്ഷരാര്‍ഥത്തില്‍ കൊലക്കളമാണ് കല്ലടിക്കോട് പാത. വര്‍ഷങ്ങളായി നിരവധി ജീവനുകളാണ് ഈ പാതയിലെ അപകടങ്ങള്‍ കവര്‍ന്നത്. ദേശീയപാത നിര്‍മാണത്തിലെ അപാകതയാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് കാരണമെന്ന് നേരത്തേത്തന്നെ പ്രദേശവാസികള്‍ ആരോപിച്ചിരുന്നതാണ്. ഇന്ന് നാലു വിദ്യാര്‍ഥിനികളുടെ ജീവന്‍ കൂടി കല്ലടിക്കോട് കവര്‍ന്നതോടെ ജനരോഷവും അതിശക്തമാവുകയാണ്.

ചെറിയ മഴ പെയ്താല്‍ പോലും വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്നത് തുടര്‍ക്കഥയാണ്. 2022 ജൂലൈ വരെ 55 അപകടങ്ങളാണ് ഈ പാതയിലുണ്ടായത്. ഇത് നിയമസഭയില്‍ സബ്മിഷനായി ഉയരുകയും ചെയ്തിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഒക്ടോബര്‍ 22ന് രാത്രിയാണ് അഞ്ചു യുവാക്കളുടെ ജീവന്‍ ഈ പാത കവര്‍ന്നത്. റോഡ് നവീകരിച്ചതിനു ശേഷവും അപകടം തുടരുകയാണ്. അധികൃതരുടെ വീഴ്ച ആരോപിച്ച് ജനങ്ങള്‍ ദേശീയപാത ഉപരോധിച്ചാണ് പ്രതിഷേധിക്കുന്നത്.

കല്ലടിക്കോട് അയ്യപ്പന്‍കാവിനുസമീപം വാഹനാപകടത്തിലാണ് കാര്‍ യാത്രക്കാരായ അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോങ്ങാട് മണ്ണാന്തറ സ്വദേശികളാ യിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തില്‍ വീട്ടില്‍ ടി വി വിഷ്ണു (28), വീണ്ടുപ്പാറ രമേഷ് (31), മണിക്കശ്ശേരി മുഹമ്മദ് അഫ്സല്‍(17) തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് അന്നു മരിച്ചത്. യുവാക്കള്‍ വാടകയ്ക്കെടുത്ത കാറില്‍ മണ്ണാര്‍ക്കാട്ടേയ്ക്കുപോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ മറ്റൊരുവാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ടു ലോറിയില്‍ ഇടിച്ചത്. പ്രദേശവാസികളും പൊലീസുമെത്തി കാര്‍ വെട്ടിപ്പൊളിച്ചായിരുന്നു അന്ന് അഞ്ചുപേരെയും പുറത്തെടുത്തത്. നാലുപേര്‍ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഒരാള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

കല്ലടിക്കോട് അയ്യപ്പന്‍കാവിനുസമീപം വാഹനാപകടത്തിലാണ് കാര്‍ യാത്രക്കാരായ അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോങ്ങാട് മണ്ണാന്തറ സ്വദേശി കളായിരുന്നു അന്ന് അപകടത്തില്‍പ്പെട്ടത്. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തില്‍ വീട്ടില്‍ ടി വി വിഷ്ണു (28), വീണ്ടുപ്പാറ രമേഷ് (31), മണിക്കശ്ശേരി മുഹമ്മദ് അഫ്സല്‍(17) തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് അന്നു മരിച്ചത്. യുവാക്കള്‍ വാടകയ്ക്കെടുത്ത കാറില്‍ മണ്ണാര്‍ക്കാട്ടേയ്ക്കു പോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ മറ്റൊരുവാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ടു ലോറിയില്‍ ഇടിച്ചത്. പ്രദേശവാസികളും പൊലീസു മെത്തി കാര്‍ വെട്ടിപ്പൊളിച്ചായിരുന്നു അന്ന് അഞ്ചുപേരെയും പുറത്തെടുത്തത്. നാലുപേര്‍ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഒരാള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

ഇന്ന് കരിമ്പ സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിദ, റിദ, ആയിഷ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായത്. മറ്റൊരു വാഹനത്തില്‍ തട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ടു റോഡരുകിലൂടെ നടന്നുപോവുകയായിരുന്നു വിദ്യാര്‍ഥിനികള്‍ക്ക് മേല്‍ മറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിറയെ സിമിന്റുമായി എത്തിയ ലോറി ഉയര്‍ത്തി വിദ്യാര്‍ഥിനികളെ പുറത്തെടുക്കാനായത്.


Read Previous

സ്വതന്ത്ര്യം ജനാധിപത്യം സോഷ്യലിസം’ കൊടിയിൽ മാത്രം; എസ്എഫ്‌ഐ അക്രമം അംഗീകരിക്കാനാകില്ല; അലോഷ്യസ് സേവ്യർ

Read Next

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെഎംസിസിയുടെ രക്തദാന ക്യാമ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »