Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു വോട്ടിന് ജയിച്ചാല്‍ പോലും ഭരണവിരുദ്ധ വികാരം; അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ: കുഞ്ഞാലിക്കുട്ടി


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഒരു വോട്ടിന് ജയിച്ചാല്‍ പോലും അത് ഭരണവിരുദ്ധ വികാരമാ ണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍ക്കാരിനെതിരായ ജനവികാരം പ്രകടമാണ്. ജനങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്. മറ്റു ഘടകങ്ങളും ഉണ്ട്. എന്തൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും യുഡിഎഫ് ജയിക്കും എന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്. ഒരു വോട്ടിന് ജയിച്ചാല്‍ പോലും ഭരണവിരുദ്ധ വികാരമാണ്.യുഡിഎഫ് തോറ്റ സീറ്റാണ് നിലമ്പൂര്‍. തോറ്റ സീറ്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുന്നു എന്ന് പറഞ്ഞാല്‍ ഭരണവിരുദ്ധ വികാരം തന്നെയാണ്. അന്‍വര്‍ അടക്കം നിരവധി മറ്റു ഫാക്ടറുകള്‍ ഉണ്ടായിട്ടും യുഡിഎഫ് ജയിച്ചതിന് കാരണം ഭരണവിരുദ്ധ വികാരമാണ്.’- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യട്ടെ. ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം വിലപ്പെട്ട മറുപടി നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


Read Previous

നിലമ്പൂരില്‍ ആറാടി ആര്യാടന്‍ ഷൗക്കത്ത്, ഭൂരിപക്ഷം 11,432 ന് വിജയിച്ചു, ‘ഈ തെരഞ്ഞെടുപ്പില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുമായി മുന്നോട്ടു പോകും’ എം സ്വരാജ്; വിജയഹ്ലാദത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

Read Next

ഹൃദയാഘാതം, വിഎസ് ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »