Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗുരുവിന്റെ ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ഒരു മുസ്ലിംപള്ളിയും തലയുയര്‍ത്തി നില്‍ക്കുമായിരുന്നു


സ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുംസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ ശ്രീനാരായണ ഗുരുവിന്റെ ഇതരമതസ്ഥരോടുള്ള സമീപനം ചര്‍ച്ചയാകുന്നു. നാരായണ ഗുരുവിന്റെ സുഹൃത്തായിരുന്ന നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാരെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.

ഗുരുവുമായി അബ്ദുള്‍ അസീസ് മുസലിയാര്‍ക്കുണ്ടായിരുന്ന ആത്മബന്ധമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശോകന്‍ ചരുവില്‍ ചൂണ്ടിക്കാട്ടുന്നത്. ഒരുഘട്ടത്തില്‍ അബ്ദുള്‍ അസീസ് മുസലിയാരെ നാരായണ ഗുരു ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും പ്രാര്‍ത്ഥനകള്‍ക്കായി ശിവഗിരിയില്‍ ഒരു പള്ളി പണിയാ മെന്ന് വാഗ്ദാനം നല്‍കിയിരുന്നു എന്നുമാണ് അശോകന്‍ ചെരുവരില്‍ പറയുന്നത്. ഗുരുവിന്റെ ക്ഷണം അന്ന് അബ്ദുള്‍ അസീസ് മുസലിയാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ശാരദാമണ്ഡപത്തി നൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയര്‍ത്തി നില്‍ക്കുമായിരുന്നെന്നും വക്കം സുകുമാരന്റെ ലേഖനത്തെ ഉദ്ധരിച്ച് എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്നു.

അശോകന്‍ ചരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നാരായണഗുരുവിന്റെ പ്രിയ സുഹൃത്തായിരുന്നു നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാര്‍. അവധൂതകാലം മുതലേ ഗുരു അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു താമസിക്കാറുണ്ട്. പിന്നീട് ശിവഗിരിയിലും അവര്‍ സന്ധിക്കാറുണ്ട്.

ഒരിക്കല്‍ മുസലിയാരുടെ വീട്ടില്‍ ഗുരു ചെന്നപ്പോള്‍ രോഗം കൊണ്ട് അദ്ദേഹം തീരെ അവശനാണെന്ന് കണ്ടു. അദ്ദേഹത്തോട് വിശ്രമിക്കുവാന്‍ ഗുരു ആവശ്യപ്പെട്ടു.

മുസലിയാര്‍ പറഞ്ഞു: ഇവിടെയിങ്ങനെ കിടക്കുമ്പോള്‍ ഒരസൗകര്യം വായനക്കാണ്. ഇവിടെ പുസ്തകങ്ങള്‍ കാര്യമായിട്ടില്ല.

ഗുരു പറഞ്ഞു: ഗിവഗിരിയിലേക്ക് പോരൂ. അവിടെ താമസിക്കാം. അവിടെ ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്. സമാധാനമായി ഇരുന്നു വായിക്കാം.

മുസലിയാര്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.

ഗുരു തുടര്‍ന്നു: പ്രാര്‍ത്ഥനക്കു വേണ്ടി ശിവഗിരിയില്‍ ഒരു പള്ളി പണിഞ്ഞു തരാം. പോന്നോളൂ.

മുസലിയാര്‍ വീടുവിട്ടു നില്‍ക്കാന്‍ തയ്യാറായില്ല. അദ്ദേഹം അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയര്‍ത്തി നില്‍ക്കുമായിരുന്നു.

(വിവരങ്ങള്‍ക്ക് വക്കം സുകുമാരന്റെ ലേഖനത്തോട് കടപ്പാട്)


Read Previous

അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി’; സതീഷ് നാട്ടിലും പ്രശ്‌നക്കാരനെന്ന് അയല്‍വാസികള്‍

Read Next

കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത്; രാഷ്ട്രീയ പോരാട്ടത്തില്‍ എന്തിനാണ് നിങ്ങള്‍’; ഇ ഡിക്ക് എതിരെ സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »