Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഡിഎഫുമായി സഹകരിക്കണോ എന്ന് അന്‍വറിന് തീരുമാനിക്കാം; നേതാക്കള്‍ പോയി കണ്ടത് പാര്‍ട്ടിയുടെ അറിവോടെയല്ല; വിഡി സതീശന്‍


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡി എഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അന്‍വറാണ് അഭിപ്രായവ്യത്യാസം പറഞ്ഞത്. തെരഞ്ഞെടുപ്പുമായി സഹകരിക്ക ണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തെരഞ്ഞെടുപ്പുമായും സ്ഥാനാര്‍ഥിയുടെ പ്രചരണവുമായും അദ്ദേഹം സഹകരിച്ചാല്‍ തീര്‍ച്ചയായും തങ്ങള്‍ ഒരുമിച്ചു പോകുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

പിവി അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയോ എന്ന ചോദ്യത്തിന്; അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചു പോകണോ വേണ്ടേ എന്ന് അദ്ദേഹം എടുക്കേണ്ട വ്യക്തിപരമായ തീരുമാനമാണെന്നും അത് എടുത്താല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയാമെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വറിനാ ണോ യുഡിഎഫിനെ വേണ്ടത്, യുഡിഎഫിനാണോ അന്‍വറിനെ വേണ്ടത് എന്ന ചോദ്യത്തിന്, അത് അദ്ദേഹം തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുഴുവന്‍ യുഡിഎഫ് നേതാക്കളുടെ അനുമതിയോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പരമ്പാ രഗതമായ യുഡിഎഫ് മണ്ഡലമാണ് നിലമ്പൂര്‍. ചില പ്രത്യേക കാരണങ്ങളാലാണ് മണ്ഡലം നഷ്ടമായത്. മഹാഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ പിവി അന്‍വറിനെ കാണാന്‍ പോയത് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം ആര്യാടന്‍ ഷൗക്കത്തിനെതിരെ താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. തന്റെ നിലപാട്. താന്‍ പറഞ്ഞത് വസ്തുതകള്‍ ആണെന്നും തന്റെ നിലപാട് 29ന് പറയുമെന്നും അന്‍വര്‍ പറഞ്ഞു.


Read Previous

സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6 ന് ബലിപെരുന്നാൾ, അറഫാ സം​ഗമം 5ന്, കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 7ന്

Read Next

പള്ളിക്കാട്ടിലെ ആ കുഞ്ഞു കബറുകളിൽ പൊന്നോമനകളുണ്ട്, സ്വർഗത്തിൽ ഒന്നിക്കാനായി പ്രാർഥിക്കണം… കശ്മീരിൽ നിന്ന് കരളുടഞ്ഞൊരച്ഛൻ, സെയ്നിന്‍റെയും സോയയുടെയും പ്രിയപ്പെട്ട അബ്ബൂ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »