Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അൻവറിന്റെ പാർട്ടിയുടെ പേര് ‘ഡിഎംകെ’; ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള; ഇന്ത്യാ മുന്നണിയുടെ ഭാഗമാകും


നിലമ്പൂർ: പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിക്ക് പേര് ഡിഎംകെ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് മഞ്ചേരിയില്‍ നടക്കും. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവർത്തിക്കുക.

ഡിഎംകെയുമായുള്ള സഖ്യം ഇതിനകം തന്നെ അൻവറും മകനുമടക്കമുള്ളവർ ചെന്നൈയിൽ ചെന്ന് സംസാരിച്ച് ഉറപ്പിച്ചതായാണ് വിവരം. ഇന്ന് രാവിലെ അൻവർ ചെന്നൈയിൽ ഡിഎംകെ നേതാക്കളെ കണ്ടിരുന്നു. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ അടക്കമുള്ള നിലമ്പൂരിന്റെ അതിർത്തി മേഖലകളെ കൂടി ലക്ഷ്യം വെച്ചാണ് ഡിഎംകെയുടെ നീക്കം. അൻവറിന്റെ പാര്‍ട്ടിക്കൊപ്പം ഗൂഡല്ലൂരിലെ ഇടതുപക്ഷക്കാരെ കൂടെ കൂട്ടാൻ കഴിഞ്ഞേക്കും.

കേരളത്തിലെ രാഷ്ട്രീയരംഗത്തെ ആകാംക്ഷയിലാക്കിയ നീക്കമാണ് ഡിഎംകെയു മായുള്ള അൻവറിന്റെ രാഷ്ട്രീയ സഖ്യം. ഇതോടെ സി പി എമ്മിനെ പ്രശ്നത്തി ലാക്കാനും അൻവറിന് സാധിക്കും. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി പി വി അൻവറിന്റെ പുതിയ പാർട്ടിയും മാറും.

അതെസമയം അജിത് കുമാറിനെതിരെ അൻവർ ഉയർത്തിയ ഒന്നിലധികം ആരോപ ണങ്ങൾ മുൻനിർത്തി ഡി ജി പി എസ് ദർവേഷ് സാഹിബ് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് വിശദമായ റിപ്പോർട്ട് ശനിയാഴ്ച സമർപ്പിച്ചു. ഞായറാഴ്ച തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ റിപ്പോർട്ട് അവലോകനം ചെയ്യുമെന്നാണ് കരുതുന്നത്. തൃശൂർ പൂരം തടസ്സപ്പെടുത്തിയതിൽ അജിത്ത് കുമാറിന് പങ്കുണ്ടെന്നാണ് ആരോപണങ്ങളി ലൊന്ന്. സ്വർണക്കടത്ത് പ്രവർത്തനങ്ങളുമായി പോലീസുകാർക്ക് പൊതുവിലും അജിത് കിമാറിന് പ്രത്യേകിച്ചും ബന്ധമുണ്ട് എന്നതാണ് മറ്റൊരു ആരോപണം. കൊലക്കേസുകളുമായുള്ള ബന്ധവും അജിത് കുമാറിനു നേരെ ആരോപിച്ചിട്ടുണ്ട്. ഇങ്ങനെ പത്തോളം ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.

മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണു കൾ അജിത് കുമാർ അനധികൃതമായി ചോർത്തിയെന്ന ആരോപണവും ഇക്കൂട്ടത്തി ലുണ്ട്. ഇതിനായി ഇദ്ദേഹം സൈബർ സെല്ലിനെ ദുരുപയോഗം ചെയ്തുവെന്നും, പ്രത്യേകമായി ഒരു ഐ പി എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നും എം എൽ എ ആരോപിച്ചിരുന്നു. ഡി ജി പി ദർവേഷ് സാഹിബ്, ഐ ജി സ്പർജൻ കുമാർ, ഡി ഐ ജി തോംസൺ ജോസഫ്, എ സ്പിമാരായ മധുസൂദനൻ, ഷാനവാസ് എന്നിവരടങ്ങുന്ന അഞ്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണം നടത്തിയത്.


Read Previous

64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് പഠനം

Read Next

എം ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »