ചെന്താമര സ്വയം കരുതുന്നത് താൻ കടുവയെപ്പോലെന്ന്’; പ്രതിക്ക് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്


പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്. ഇക്കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചതായി പാലക്കാട് എസ്‌പി അജിത് കുമാർ പറഞ്ഞു. പ്രതിക്ക് സംഭവത്തിൽ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്താമരയുടെ ഭാര്യ വേർപിരിഞ്ഞത് അയൽവാസികൾ കാരണമാണെന്നാണ് ഇയാൾ കരുതിയിരുന്നു. ഈ തെറ്റിധാര ണയാണ് വൈരാഗ്യത്തിന് കാരണം. അന്ധവിശ്വാസിയായ ഇയാൾ അയൽവാസി കൂടോത്രം ചെയ്‌തി രുന്നതായും വിശ്വസിച്ചെന്നും എസ്‌പി ചൂണ്ടിക്കാട്ടി

കൊലപാതകത്തിനായി പ്രതി ആയുധമെല്ലാം നേരത്തെ തന്നെ കരുതിവച്ചിരുന്നു. രാവിലെ 10 മണി യോടെയാണ് കൊലപാതകങ്ങൾ നടത്തിയത്. കൃത്യത്തിന് ശേഷം ഫെൻസിങ് മറികടന്ന് മലയിലേക്ക് കയറി. വനപ്രദേശത്തെ കുറിച്ച് നല്ല അറിവുള്ള ആളായിരുന്നു പ്രതി. ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് ഇന്നലെ രാത്രി മലയിറങ്ങിയതെന്നും ഭക്ഷണത്തിനായി വീട്ടിലേക്ക് വരുമ്പോഴാണ് പൊലീസ് പിടിച്ചതെന്നും എസ്‌പി വ്യക്‌തമാക്കി.

പ്രതിയെ കണ്ടെത്തുന്നതിനായുള്ള പരിശോധനയ്ക്ക് നാട്ടുകാരും സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിൽ താൻ വിഷം കഴിച്ചതായി പ്രതി പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പരിശോ ധനയിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്രതി പറയുന്നതാണെന്ന് തെളിഞ്ഞതായും അജിത് കുമാർ പറഞ്ഞു.

സ്വന്തം കരുത്തിൽ വിശ്വസിക്കുന്ന ഇയാൾ താൻ കടുവയെ പോലെ കരുത്തനാണെന്ന് കരുതുന്നത്. എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്‌താണ് ഇയാൾ നടപ്പാക്കുന്നതെന്ന് എസ്‌പി പറഞ്ഞു. മാത്രമല്ല കൃത്യ ത്തിന് ശേഷം നാടുവിടാൻ ആലോചിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നൽകിയതായി എസ്‌പി അറിയിച്ചു.

അതേസമയം പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ഫോണാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ആദ്യ കൊലപാതകത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ചെന്താമര കോഴിക്കോട് ഒരു ക്വാറിയിൽ ജോലി ചെയ്‌തു. ജോലി നഷ്‌ടപ്പെട്ടതോടെയാണ് നാട്ടിലെ ത്തിയത്. പ്രതിയെ ഇന്ന് (ജനുവരി 29) കോടതിയിൽ ഹാജരാക്കുമെന്നും എസ്‌പി കൂട്ടിച്ചേര്‍ത്തു.


Read Previous

കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയൂ’; ബ്രൂവറി വിവാദത്തിൽ എക്‌സൈസ് മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Read Next

ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ അവസരം; ലുലു ഹൈപർ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റിന് തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »