Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണപ്പുറം ഫിനാൻസ് എംഡിയുടെ 143 കോടി മൂല്യമുള്ള ആസ്‌തി മരവിപ്പിച്ച് ഇഡി


പൊതുജനങ്ങളിൽ നിന്നുള്ള അനധികൃത നിക്ഷേപങ്ങളിൽ നിന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് തൃശൂരിലെ മണപ്പുറം ഫിനാൻസ് ലിമിറ്റ ഡിന്റെയും അതിന്റെ മാനേജിംഗ് ഡയറക്‌ടർ വിപി നന്ദകു മാറിന്റെയും ആറ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് ശേഷം 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു.

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന തന്റെ സ്ഥാപനം വഴി നന്ദകുമാർ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെയും പൊതു നിക്ഷേപങ്ങളുടെ രൂപത്തിൽ വൻതോതിലുള്ള പണമിടപാടുകളുടെയും തെളിവുകൾ പരിശോധനയിൽ കണ്ടെത്തിയതായി ഇഡി അവകാശപ്പെട്ടു.

മണപ്പുറം ഫിനാൻസ് ലിമിറ്റഡ് (എംഎഫ്എൽ) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ച് ഓഫീസുകളിലെ ജീവനക്കാരിലൂടെയാണ് അനധികൃതമായി നിക്ഷേ പം ശേഖരിച്ചത്. അനധികൃതമായി ശേഖരിച്ച നിക്ഷേപ തുക ഏതാണ്ട് 143 കോടി രൂപ വരുമെന്ന് കണക്കാക്കിയിരിക്കുന്നതായി ഇഡി പറഞ്ഞു.

നേരത്തെ നിയമ ലംഘനങ്ങൾ കണ്ടെത്തിയപ്പോൾ, നിക്ഷേപകർക്ക് തുക തിരികെ നൽകാൻ ആർബിഐ കമ്പനിയോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ നിക്ഷേ പകർക്ക് പണം തിരികെ നൽകിയെന്ന് പ്രതികൾ ആർബിഐയോട് പറഞ്ഞു, എന്നാൽ ഇഡിയുടെ അന്വേഷണത്തിൽ തിരിച്ചടവിന്റെ തെളിവോ നിക്ഷേപകരുടെ കെവൈ സി വിവരങ്ങളോ ഇല്ലെന്ന് കണ്ടെത്തി.

53 കോടി രൂപയുടെ നിക്ഷേപങ്ങൾ, തിരിച്ചടച്ചതിന്റെയോ കെവൈസിയുടെയോ തെളിവുൾ ഇല്ലാതെ പണമായി തിരിച്ചയച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു. “തിരച്ചിലിനിടെ, കുറ്റകൃത്യത്തിന്റെ വരുമാനം വിപി നന്ദകുമാർ വകമാറ്റി തന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളിലേക്കും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലേക്കും നിക്ഷേപിച്ചതായി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു” ഇഡി കൂട്ടിച്ചേർത്തു.

മരവിപ്പിച്ച ആസ്‌തികളിൽ എട്ട് ബാങ്ക് അക്കൗണ്ടുകൾ, ലിസ്‌റ്റ് ചെയ്‌ത ഓഹരികളിലെ നിക്ഷേപം, മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, കള്ളപ്പണം വെളുപ്പിച്ചതിന് തെളിവായ വിവിധ കുറ്റകരമായ രേഖകളും 60 സ്ഥാവര സ്വത്തുക്കളുടെ രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതായി സംശയിക്കുന്ന മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെയും മറ്റ് ജീവനക്കാരുടെയും പങ്ക് ഇഡി അന്വേഷിക്കുന്നുണ്ട്.


Read Previous

കൂടത്തായി കൂട്ടക്കൊലക്കേസ്: ഒന്നാം പ്രതി ജോളിക്ക് അനുകൂലമായി മൊഴി മാറ്റി സിപിഎം നേതാവ്

Read Next

രണ്ടു വര്‍ഷത്തിലേറെ നീണ്ട പ്രണയം; റിഷാനയെ താലികെട്ടിയത് കഴിഞ്ഞ പ്രണയദിനത്തിലും; തുടക്കത്തില്‍ തന്നെ അസ്വാരസ്യം; ചര്‍ച്ചയായത് പിരിയുന്നു എന്ന പ്രവീണിന്റെ എഫ്ബി കുറിപ്പ്; ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ ഞെട്ടിച്ച് പ്രവീണ്‍നാഥ് വിട പറയുമ്പോള്‍…

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »