Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡബ്ല്യു.സി.സിയ്‌ക്കെതിരേ ഫെഫ്ക; പവർ ഗ്രൂപ്പ് വ്യാഖ്യനങ്ങൾ വ്യക്തമായ ലക്ഷ്യത്തോടെ സൃഷ്ടിച്ചു


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഫെഫ്ക രംഗത്ത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി.) ആരോപണങ്ങള്‍ക്ക് മറുപടിനല്‍കിയും ഫെഫ്ക വിശകലനരേഖ പുറത്തിറക്കി. ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കു ന്നുവെന്ന വാദത്തെ അവര്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സഹിതം വ്യക്ത മാക്കുന്ന കുറിപ്പാണ് പുറത്തിറ ക്കിയത്. പതിനഞ്ചംഗ പവര്‍ഗ്രൂപ്പ്, മാഫിയ തുടങ്ങിയ വ്യാഖ്യാനങ്ങള്‍ ഹേമ കമ്മറ്റിക്കു മുന്‍പില്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ ചില സാക്ഷികള്‍ നിര്‍മിച്ചതാണെന്നും കുറ്റപ്പെടുത്തുന്നു.

പരിഗണനാവിഷയങ്ങളില്‍ പറയുന്ന എല്ലാ ഇനങ്ങളെയും തുല്യപ്രാധാന്യത്തോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് വിശകലനരേഖയില്‍ പറയുന്നു. സേവനവേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അധ്വാനസമയത്തെക്കുറിച്ചും നില വിലുള്ള വേതനവ്യവസ്ഥയെക്കുറിച്ചുമുള്ള വിശദപഠനം ഇല്ല.

ഡബ്ല്യു.സി.സി.ക്ക് നല്‍കിയ ചോദ്യാവലി ഫെഫ്കയും അമ്മയുമുള്‍പ്പെടെ മറ്റ് സിനിമാ സംഘടനകളുമായി പങ്കിടാന്‍ കമ്മിറ്റി തയ്യാറാകാഞ്ഞത് എന്തുകൊണ്ടാണ്? പവര്‍ ഗ്രൂപ്പിനെപ്പറ്റി കമ്മിറ്റിക്ക് അന്വേഷണം നടത്താമായിരുന്നു. ഏത് രേഖകളെയാണ് ഇങ്ങനെയൊരു നിഗമനത്തിനായി കമ്മിറ്റി ആശ്രയിച്ചത് എന്നറിയില്ല.

ഫെഫ്ക അംഗങ്ങള്‍ സംവിധാനം ചെയ്ത പത്തിലധികം ചിത്രങ്ങളിലേക്ക് പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി. പ്രവര്‍ത്തകരെ സമീപിച്ചെങ്കിലും കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താലും പ്രതിഫലക്കുറവിനാലും അവര്‍ സ്വയം ഒഴിവാകുകയായിരുന്നു.

പാര്‍വതി സിനിമയിലെത്തിയ 2006 മുതല്‍ ഡബ്ല്യു.സി.സി. രൂപംകൊണ്ട 2018 വരെ അഭിനയിച്ചത് 11 ചിത്രങ്ങളിലാണ്. അതിനുശേഷവും 11 എണ്ണത്തില്‍ അഭിനയിച്ചു. റിമ കല്ലിങ്കല്‍ 2018 വരെയുള്ള അഞ്ചുവര്‍ഷത്തില്‍ അഞ്ചു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പക്ഷേ, സംഘടന രൂപംകൊണ്ടതുമുതല്‍ ഏഴോളം സിനിമകളില്‍ അഭിനയിക്കുകയും അഞ്ചെണ്ണത്തിന്‍റെ നിര്‍മാണത്തില്‍ തുല്യപങ്കാളിത്തം വഹിക്കുകയും ചെയ്തു. സജിത മഠത്തില്‍, ജോളി ചിറയത്ത് തുടങ്ങിയവരും ഫെഫ്ക അംഗങ്ങളുടെ സിനിമയില്‍ അഭിനയിച്ചു. മറ്റൊരംഗമായ വിധു വിന്‍സെന്റ് സിനിമ സംവിധാനംചെയ്തുവെന്നും ഫെഫ്ക പറയുന്നു.

സിനിമയിലെ വിവേചനം അവസാനിപ്പിക്കാൻ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക 26 ഇന കർമപദ്ധതി പ്രഖ്യാപിച്ചു. ഇതുൾപ്പെടുന്ന വിശദമായ വിശകലനരേഖ ഉടൻ സർക്കാരിന് സമർപ്പിക്കും.

കർമപദ്ധതിയിലെ പ്രധാനനിർദേശങ്ങൾ

  1.  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും അറിയിക്കാൻ സ്ത്രീകൾ മാത്ര മടങ്ങുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതിപരിഹാരസെൽ. ചിത്രീകരണ സ്ഥലത്ത് ആഭ്യന്തരപരാതി പരിഹാരസമിതിയില്ലെങ്കിലോ അതിന്റെ പ്രവർത്ത നത്തിൽ വീഴ്ച സംഭവിച്ചാലോ പരിഹരിക്കുംവരെ ഫെഫ്ക സഹകരിക്കില്ല. സമിതി യംഗങ്ങളുടെ ഫോൺനമ്പറുകൾ സിനിമയുമായി ബന്ധപ്പെട്ട എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും പങ്കിടാൻ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് നിർദേശം.
     
  2. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വ്യക്തി ഫെഫ്ക അംഗമാണെങ്കിൽ കൃത്യം നടന്നുവെന്ന് ബോധ്യപ്പെടുന്ന സമയംമുതൽ ഒരുവർഷത്തേക്ക് സസ്പെൻഷൻ. കുറ്റത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഒരുവർഷത്തേക്ക് കൂടി നീട്ടാനും നിർദേശം നൽകും. വനിതാ അംഗം പരാതി ഉന്നയിച്ചതിന്റെപേരിൽ തൊഴിൽ തടസ്സപ്പെടുത്തിയാലോ നേരിട്ടോ സാമൂഹികമാധ്യമത്തിലൂടെയോ അവരെ അപമാനിച്ചാലോ ഇതേ നടപടി.
     
  3.  നിർമാതാക്കളുടെ സംഘടനയുമായി ചർച്ചചെയ്ത് സെറ്റുകളിൽ ഏകീകൃത ഭക്ഷണപട്ടിക. സെറ്റിൽ ഉപയോഗിക്കുന്ന പാത്രങ്ങളിലും തരംതിരിവുണ്ടാകില്ല. ഭക്ഷണം തയ്യാറാക്കുന്ന മെസ്സുകൾക്ക് താത്കാലിക ഭക്ഷ്യസുരക്ഷാ ലൈസൻസ് നൽകാനുള്ള നടപടിയെടുക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പിനോട് ആവശ്യപ്പെടും.
     
  4.  ജൂനിയർ ആർട്ടിസ്റ്റുകളെ ഏകോപിപ്പിക്കുന്നവർക്ക് സർക്കാർ ലൈസൻസ് ഏർപ്പെടുത്തണം.
     
  5. • ചലച്ചിത്രത്തൊഴിലാളികളുടെ പതിനഞ്ചുമണിക്കൂർ നീളുന്ന ജോലിസമയം കുറച്ചു കൊണ്ടുള്ള കോൾഷീറ്റ്, സേവനവ്യവസ്ഥകൾ നടപ്പാക്കാൻ നിർമാതാക്കളുമായി ഉടൻ ചർച്ച.


Read Previous

മലപ്പുറത്ത് രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

Read Next

ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡി​ഗോയിൽ ഡൽഹിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »