Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുനമ്പം പ്രശ്‌നത്തിൽ സർക്കാരിന് നിയമ നിർമാണമാകാം; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും’: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ


കൊച്ചി: ഭൂമി സംബന്ധമായ കാര്യങ്ങള്‍ സംസ്ഥാന വിഷയമായതിനാല്‍ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിലെ തടസങ്ങള്‍ മറികടക്കുന്നതിന് സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താമെന്ന് മുനമ്പം ജുഡിഷ്യല്‍ കമ്മിഷന്‍ അധ്യക്ഷനായി നിയോഗി ക്കപ്പെട്ട ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍.

മുനമ്പം വഖഫ് വിഷയത്തില്‍ ഭൂവുടമകളുടെ അവകാശ സംരക്ഷണത്തിന് നിയമാനു സൃത നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദേഹം പറഞ്ഞു. വസ്തുതകള്‍ പരിശോധിച്ച് ഉചിതമായ ശുപാര്‍ശകള്‍ നല്‍കും. പഴയ രേഖകളടക്കം പരിശോധിക്കേണ്ടതുണ്ട്. ഒട്ടേറെപ്പേരുടെ ഹിയറിംഗ് ആവശ്യമുണ്ട്.

സര്‍ക്കാര്‍ നിശ്ചയിച്ച മൂന്നുമാസ കാലാവധി തികയാതെ വരും. പരിഗണനാ വിഷയ ങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യാന്‍ നിയമ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥല വാസികളില്‍ ആര്‍ക്കെല്ലാം ഏത് രീതിയിലാണ് അവകാശവാദമുള്ളതെന്നാകും ആദ്യം പരിശോധിക്കുക.

കൈവശാവകാശ രേഖ, പട്ടയം, തലമുറകളായി താമസിക്കുകയാണെന്ന രേഖ ഇങ്ങനെ പലതുമാകാം. ബന്ധപ്പെട്ട കക്ഷികളുടെയും സര്‍ക്കാരിന്റെയും വഖഫ് ബോര്‍ഡിന്റെ യുമെല്ലാം വാദം കേള്‍ക്കും. സ്ഥലത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും വ്യാപാര ശാലകളുമായി ബന്ധപ്പെട്ട തര്‍ക്കവും ഉയര്‍ന്നേക്കാം.

ഉടമസ്ഥാവകാശം കണ്ടെത്തി രേഖപ്പെടുത്താന്‍ കമ്മിഷന് കഴിയും. വഖഫ് സ്വത്ത ല്ലെന്ന് അംഗീകരിച്ചു നല്‍കാനുള്ള അധികാരം കോടതിക്കോ വഖഫ് ട്രൈബ്യൂണ ലിനോ ആണ്. ഇതിനുവേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനാകും. കോടതികളില്‍ ശേഷിക്കുന്നതും വിധി പറഞ്ഞതുമായ വിഷയങ്ങളില്‍ ഇടപെടാന്‍ കമ്മിഷന് അധികാരമില്ലെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ഭൂമിയുടെ പ്രശ്‌നം മറികടക്കാന്‍ വഖഫ് നിയമവുമായി സമന്വയിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന് നിയമ നിര്‍മാണമാകാം. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ആവശ്യമെങ്കില്‍ ഇതിന് നടപടിയെടുക്കാം. വഖഫ് ബോര്‍ഡിന് കൂടുതല്‍ ഉദാരമായ നിലപാടെടുക്കുകയുമാകാം. കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും ശുപാര്‍ശ നല്‍കാന്‍ കമ്മിഷന് കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.


Read Previous

പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്യും

Read Next

അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോൽവിയിൽ വി മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »